Sunday, December 17, 2017

്അഭിവന്ദ്യ ആലംഞ്ചേരി പിതാവിനെ ചതിയിൽ പെടുത്തുവാനുള്ള ഏതു നീക്കത്തെയും വിശ്വാസികൾ ചെറുത്തു തോൽപ്പിക്കണം ഓപ്പൺ ചർച്ച് മൂവ്‌മെന്റ്. സഭയിലെ മൂഴുവൻ ആത്മായ സംഘടനകളും ഒറ്റക്കെട്ടായി രംഗത്തു വരണം. അഭിവന്ദ്യ ആലംഞ്ചേരി പിതാവിനെതിരെ നടന്നിട്ടുള്ള ഗൂഡാലോചന പുറത്തുകൊണ്ടുവരുവാനുള്ള അന്വേഷണം റോമിന്റെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും അടിന്തിരമായി ഉണ്ടാകണമെന്ന് കത്തോലിക്കാസഭാ നവികരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെടുന്നു. അഭിവന്ദ്യ പിതാവിനുള്ള പരസ്യ പിൻതുണയുമായി സംഘടന പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു ഈ വിഷയം സംബന്ധിച്ച് മാർപ്പാപ്പക്കു പരാതിയും നൽകും.അഭിവന്ദ്യ ആലംഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സീറോ മലബാർ സഭയെ തകർക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമായി ഇതിനെകണ്ട് എല്ലാ വിശ്വാസികളും പരസ്യമായി രംഗത്തുവരണമെന്ന് ഓപ്പൺ് ചർച്ച് മൂവ്‌മെന്റ് അഭ്യർത്ഥിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രർത്ഥിക്കുക. സംഭവവുമായി ബന്ധപ്പെട്ട് പ്രവാസി ശബ്ദം പുറത്തുവിട്ട വാർത്തയും ചേർക്കുന്നു. റെജി ഞള്ളാനി കട്ടപ്പന. 17-12-2017 സംസ്ഥാന ചെയർമാൻ ഓപ്പൺ ചർച്ച് മൂവ്‌മെന്റ്

വിശുദ്ധനും നിഷ്കളങ്കനുമായ പിതാവിനേ ചതിച്ചു, ഭൂമി ഇടപാടിൽ കുരുക്കി വൈദീകർ ഘൊരാവോ ചെയ്ത് രാജിവയ്ക്കാൻ പറഞ്ഞപ്പോൾ കുഴഞ്ഞുവീണു

 2558  2461  2 Google +4  4
സഭാസ്ഥാനത്തെ കൊടും ചതിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തേക്ക്…സിറോ മലബാർ സഭാ തലവൻ ആലഞ്ചേരി പിതാവ് അപകടത്തിൽ.. സിറോ മലബാര്‍ മക്കളെ ഗുരുതരമായ ഒരു അടിയന്തര വിഷയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചകൾ ഉൾപ്പെട്ട കത്തിൽ പറയുന്ന വിവരങ്ങൾ… നമ്മുടെ സഭാ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ജീവൻ ഇന്ന് അതീവ ഗുരുതര അവസ്ഥയിലാണ് . ഇതിനു കാരണം നമ്മുടെ സഭയിലെ തന്നെ ഏതാനും മെത്രാന്മാരും , വൈദികരുമാണ് . കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഒരു കെണിയില്‍പെടുത്തി സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിക്കാനുള്ള അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് .
ഏതാനും നാളുകള്‍ക്ക് മുന്‍പ് എറണാകുളം അതിരൂപതയുടെ ലിസ്സി ആശുപത്രിയുടെ കടങ്ങള്‍ വീട്ടാനും , ഏതാനും വികസ്സന പ്രവര്‍ത്തനങ്ങള്‍ നടത്താനും വേണ്ടി സഭയുടെ കീഴിലുള്ള ഒരു ചെറിയ വസ്തു വില്‍ക്കുന്നതിനുള്ള അനുമതിക്കായി ഏതാനും വൈദികര്‍ അദ്ദേഹത്തെ സമീപിച്ചു . കൂരിയയോടും ( സഭാ ആസ്ഥാനം ) , സഹായ ,മെത്രന്മാരോടും ആലോചിച്ചു അദ്ദേഹം അനുമതി കൊടുക്കുകയും ചെയ്തു . എന്നാല്‍ ഇതൊരു ചതിയായിരുന്നു എന്നു വിശുദ്ധനും നിഷ്കളങ്കനുമായ ഈ വൈദിക ശ്രേഷ്ട്ടന്‍ അറിഞ്ഞില്ല. പ്രോക്യുരെട്ടര്‍ , ജോഷി പുതുവയുടെ നേതൃത്തത്തില്‍ നടന്ന ഈ കൊടും ചതിയില്‍ പിതാവ് വീണു , തന്റെ സഹ വൈദികരെ വിശ്വസിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏക വീഴ്ച്ച . തങ്ങളോടു ആലോചിക്കാതെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ സ്വന്തം ഇഷ്ട പ്രകാരം ഈ വസ്തു സ്വന്തമാക്കി എന്ന വ്യാജം ആരോപിച്ച് വൈദികര്‍ അദ്ദേഹത്തെ ഘരാവോ ചെയ്തു , രാജി വെക്കുവനാവശ്യപ്പെട്ടു . കൂടാതെ , അദ്ദേഹത്തിനെതിരെ ഈ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു സഭയിലെ മെത്രാന്മാര്‍ക്ക് കത്തുകളയക്കുകയും , രാജി വെച്ചില്ലെങ്കില്‍ പത്രത്തില്‍ കൊടുത്തു നാണം കെടുത്തുമെന്നും ഭീഷിണിപ്പെടുത്തിയിപ്പോള്‍ നമ്മുടെ വലിയ പിതാവ് കുഴഞ്ഞു വീണു . അതിനാല്‍ തന്നെ , ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വിടാതെ അതീവ രഹസ്യമായി നാല് ദിവസ്സടത്തോളം ഈ ചതിക്ക് പിന്നിൽ പ്രവർത്തിച്ചവർ സമർത്ഥമായി മൂടി വെച്ചു.
നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ സഭയിലെ ആരാധനാക്രമ ഭിനത ഒരു പരിധി വരെ കുറഞ്ഞു ഇപ്പോൾ കുറഞ്ഞു വരുകയായിരുന്നു , പരിശുദ്ധ കുര്‍ബാനയുടെ പേരില്‍ ഉള്ള തര്‍ക്കങ്ങള്‍ മാറി സഭാ സിനഡ് തീരുമാനിച്ചത് പോലെ 50:50 കുര്‍ബാന പുതുതായി വന്ന എല്ലാ പ്രവാസി രൂപതകളിലും അടക്കം ഔദ്യോഗികമായി നിലവിൽ വന്നു. എന്നാല്‍ ഇത് കണ്ടു വിറളിപിടിച്ച, സഭാ ഐക്യത്തിനെതിരെ നില്‍ക്കുന്ന ഏറണാകുളം – അങ്കമാലി അതിരൂപതയിലെ ഭിന്നതയോടെ ആത്മാവ് ബാധിച്ച ചില കുബുദ്ധികൾ , എറണാകുളം ലോബിയുടെ നേതാവായ കുപ്രസിദ്ധ മെത്രാന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിൽ സിനഡ് തീരുമാനങ്ങൾ അട്ടി മറിക്കുവാൻ ഉള്ള ഗൂഢ തന്ത്രങ്ങളും ആയി മുന്നോട്ടു പോകുന്നു. വിശുദ്ധനും നിഷ്കളങ്കനുമായ ആലഞ്ചേരി പിതാവിനെ മാറ്റി അവിടെ ഈ ഭരണിയെ സഭാ തലവന്‍ ആക്കി , സഭയുടെ ഐക്യം തകര്‍ത്തു സഭയുടെ തനതായ ആരാധനാക്രമം തകര്‍ക്കുക എന്നതാണ് ഇവരുടെ അവസാനം ലക്ഷ്യം. ചില പൈശാചികമായ പ്രത്യയ ശാസ്ത്രം തലക്ക് പിടിച്ച ഇവർ അത് നടപ്പാക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കില്ല എന്നത് വ്യക്തമാക്കുന്ന വസ്തുതകൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
നമുക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ മുന്‍ സഭാ തലവനായ മാര്‍ വര്‍ക്കി വിതയത്തിൽ പിതാവും ഈ ലോബിയുടെ സമ്മര്‍ദ്ദത്തിലും ഭീഷണിയിലും ചങ്ക് പൊട്ടിയാണ് മരിച്ചു വീണത്‌. ഇപ്പോള്‍ ഇതാ പൂര്‍ണ ആരോഗ്യവാനായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലെഞ്ചേരിയും ആശുപത്രിയിൽ ആയിരിക്കുന്നു., ഈ വിഷയത്തില്‍ മനം നൊന്തു ആരോടും സംസാരിക്കാതെ , സെക്രട്ടറി അച്ചനെ പോലും മുറിയില്‍ കയറ്റാതെ മൗനമായി പ്രാർത്ഥിക്കുകയാണ് നമ്മുടെ വലിയ ഇടയന്‍. ദൈവ വിശ്വാസം ഇല്ലാത്ത ഈ വൈദികരും , മാര്‍ ഭരണിയും ഭരണിയുടെ അടുത്ത വൃത്തമായ വത്തിക്കാനിലെ ഒരു കര്‍ദ്ദിനാള്‍ വഴി മാർപാപ്പാക്കു വ്യാജ വിവരങ്ങള്‍ കൈമാറുകയാണ്. പ്രിയ വിശ്വാസികളെ ,ദൈവ വിശ്വാസം പോലുമില്ലാത്ത സഭയിൽ ഭിന്നത വിതക്കുന്ന എറണാകുളം ലോബിയിലെ ഈ വൈദികരുടെ ചതിയെ പൊതുജന സമക്ഷം തുറന്നു കാട്ടി ഇവർക്ക് എതിരെ നമുക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്ത ഇവരെ നിലക്ക് നിർത്തി, നമ്മുടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ജീവന്‍ രക്ഷികുക എന്നത് നമ്മുടെ കടമയാണ്.

No comments:

Post a Comment