Sunday, December 16, 2018

. കണ്ണടച്ച് പുരോഹിതരെ വിശ്വസിക്കുന്നവരെ അവർ ചൂഷണം ചെയ്യും എന്ന് തിരിച്ചറിയുക.

അടിമ വിശ്വാസികളുടെ കണ്ണ് തുറക്കാൻ. യേശുവിന്റെ പേരിൽ ചൂഷണം നടത്തുന്ന പുരോഹിതരെ തിരിച്ചറിയാൻ പ്രതികരിക്കാൻ സമർപ്പിക്കുന്നു
സ്കൂളിൽ വിളിച്ചു. +91 4822 212 975. പ്രിൻസിപ്പൽ അവിടെ ഇല്ല. ട്രീട്മെന്റിൽ ആണ് എന്നാണ് മറുപടി.
CMI സഭ ഒളിപ്പിച്ചിരിക്കുന്ന നെച്ചിക്കാടന്റെ ചിത്രങ്ങളും chat ഹിസ്റ്റോറിയും അടിമ വിശ്വസികളുടെ കണ്ണ് തുറക്കാൻ താഴെ ചേർക്കുന്നു.
പാലാ സെൻ്റ് വിൻസെൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലായിരുന്ന ഫിലിപ്പ് നെച്ചിക്കാട്ടിലിനെ കാണാനില്ല. ഇദ്ദേഹം പത്താംക്ലാസുകാരിയായ പെൺകുട്ടിയെ കാമുകിയാക്കിയിരുന്നു. അതോടൊപ്പം സ്കൂളിലെതന്നെ അധ്യാപികമാരായ മൂന്നുപേരുടെ കാമുകനുമായിരുന്നു. അവർ തടസം പറഞ്ഞതായാണ് അറിവ്. ഇതുവരെ ഇവർ പരസ്പരം അറിഞ്ഞിരുന്നില്ലത്രെ, ഫിലിപ്പച്ചൻ മറ്റേ ടീച്ചറുമായി ബന്ധപ്പെടുന്നത്! ചെല്ലുന്നിടത്തെല്ലാം കാമുകിമാരും കാമപൂരണവും ഒരു ശീലമായിരുന്നത്രെ. കോഴികൾക്കുപോലും നാണക്കേടാവുന്ന തരത്തിലാണ് നിലവാരമെന്നറിയുന്നു. അമനകര ചാവറ ഇൻ്റർനാഷണൽ സി.എംഐ. സ്കൂളിൽ ആയിരുന്നപ്പോൾ ഒരു പത്താംതരക്കാരിയുടെ ഫോണിൽ ശല്യംചെയ്തതിനെത്തുടർന്ന് ആ കുട്ടിയെ സ്കൂളിൽനിന്ന് മാറ്റുകയും നമ്പർ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ വാഴൂരുള്ള റിന്യൂവൽ സെൻ്ററിൽ മികച്ച കുട്ടികൾക്കായി നടത്തിയ പ്രത്യേക പരിശീലനക്യാമ്പിൽ ഈ കുട്ടി പങ്കെടുക്കുന്നുണ്ടെന്ന് കൂട്ടുകാരികളിൽനിന്നറിഞ്ഞ് ഇയാൾ അവിടെയെത്തി. വൈകിട്ട് മുറിയിലേക്ക് വിളിച്ചുവരുത്തി; കയറിപ്പ്പിടിച്ചു. ഭയന്നുപോയ പെൺകുട്ടി നിലവിളിച്ച് മുറിയിൽ നിറങ്ങിയോടിയത്രെ. തുടർന്ന് രക്ഷിതാവും കുട്ടിയും പരാതിയുമായി പാലാ മെത്രാനെ സമീപിച്ചു. അതോടെ ഇയാളെ പെറുവിലേക്ക് വിട്ടു. കേസുതീർക്കാൻ 25ലക്ഷം രൂപ കുട്ടിയുടെ വീട്ടുകാർക്കു നൽകുകയും ചെയ്തത്രെ!അവിടെനിന്നാണ് പാലായിൽ എത്തി അത്ഭുതപ്രവർത്തനങ്ങൾ പുനരാരംഭിച്ചത്...!
ഇദ്ദേഹത്തിൻ്റെ സുഹൃത്തക്കളായ
'അത്ഭുത'പ്രവർത്തകരെയാണ് വാഗമണ്ണിലെ റിസോർട്ടിൽനിന്ന് പിടികൂടിയത്. പാലാ ചാവറ സി.ബി.എസ്.സി. സ്കൂൾ പ്രിൻസിപ്പാൽ മാത്യു കരീത്തറ സി.എം.ഐ., സ്കൂൾ ഡയറക്ടർ സാബു കൂടപ്പാട്ട് സി.എം.ഐ., എന്നിവർ അഭിനവ സെഫിയായ മംഗളാരാം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സി. ലിസി സി.എം.സി.ക്ക് 'ഹാപ്പിനസ്' കോച്ചിങ് കൊടുക്കുകയായിരുന്നുവത്രെ! പ്രോഗ്രാം പൂർ ത്തിയാക്കാൻ നാട്ടുകാർ സമ്മതിച്ചില്ലത്രേ! പൊലീസ് വന്നതിനാൽ ആയിരങ്ങളുടെ ബഡ്ജറ്റ് അധികരിച്ച് ലക്ഷങ്ങളായെന്നും കേൾക്കുന്നു.

യേശുവിനെ വണങ്ങണമോ - പുരോഹിതനെവണങ്ങണമോ നമുക്ക് സ്വർഗ്ഗാനന്ദം വേണമോ നരകം വേണമോ? ചിന്തിക്കു.!തീരുമാനിക്കു. പള്ളിക്കെട്ടിടങ്ങൾ ശാപകൂടാരങ്ങളാകുന്നു.

                               ഒപ്പൺ ചർച്ച് മൂവ്‌മെന്റ്


                          (കത്തോലിക്കാ-(ക്രിസ്തീയ)സഭാ നവീകരണപ്രസ്ഥാനം.)
നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. .യോഹന്നാൻ 8:32

   പള്ളിപണിക്ക് സ്ഥലമോ പണമോ സംഭാവനയോ നൽകി കൂട്ടുനിന്നാൽ കുടുംബത്തിനു ശാപം കിട്ടുമോ..?

പുൽക്കൂട്ടിൽ ജനിച്ച ക്രിസ്തുനാഥനെ അപമാനിച്ച് ദൈവത്തിനു കൊട്ടാരം പണിയുന്നവരെ കർത്താവ് ശപിക്കുമോ.?  

പുരോഹിത ശാപം ദൈവാനുഗ്രഹമോ..?  


മുൻ കാലങ്ങളിൽ പള്ളിക്ക് കനത്ത സംഭാവനകളോ പാരിതോഷികങ്ങളോ സ്ഥലമോ നൽകിയവരുടെ കുടുംബങ്ങളിൽ എന്തുകൊണ്ടാണ് ദുരന്തങ്ങളും ദുർനിമിത്തങ്ങളും ദുർമരണങ്ങളും സാമ്പത്തിക തകർച്ചയും ദുരിതങ്ങളും അപകടകങ്ങളും രോഗങ്ങളും  തടസ്സങ്ങളും,  വ്യവഹാരങ്ങളും അശാന്തിയും വന്നുചേരുന്നത്. ഇത് സത്യമാണോയെന്ന് നേരിട്ടു മനസ്സിലാക്കുക

വൈദീകന്റ വാക്കുകേട്ട് ദൈവത്തെ തള്ളിപ്പറയുന്നവർക്ക് ശാപം കിട്ടുമെന്നല്ലേ യേശുവും  വിശുദ്ധ ബൈബിളും നമ്മെ പഠിപ്പിക്കുന്നത്.

കപടനാട്യക്കാരായ പുരോഹിതരേക്കുറിച്ച് മത്തായി23-ന്റെ 15-ൽ പറയുന്നതു കാണുക .പുരോഹിതരേ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ നിങ്ങൾ കടലും കരയും ചുറ്റിസഞ്ചരിക്കുന്നു. ചേർന്നു കഴിയുമ്പോൾ നിങ്ങൾ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീർക്കുന്നു. മനുഷ്യരുടെ മുമ്പിൽ നിങ്ങൾ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. 

 പള്ളിപണിയെ സംബന്തിച്ച് ഈശോയുടെ നിലപാട് ഇതാണ്. 

വിശുദ്ധ മർക്കോസിന്റെ സുവിശേഷം 13 ഇപ്രകാരം പറയുന്നു. പണിനടന്നുകൊണ്ടിരുന്ന ഭീമൻ പള്ളിയായ യെറുസലേം ദേവാലയത്തിന് സമീപം യേശു  വന്നപ്പോൾ  ശിഷ്യന്മാരിൽ ഒരുവൻ പറഞ്ഞു ഗുരോ നോക്കു ,എത്ര വലിയ കല്ലുകൾ എത്ര വിസ്മയകരമായ സൗധങ്ങൾ . യേശു പറഞ്ഞു ഈ മാഹ സൗധങ്ങൾ നിങ്ങൾ കാണുന്നില്ലേ ?  എന്നാൽ ഇവയെല്ലാം കല്ലിൻമേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടും
ഈ ദേവാലയം പൂർണ്ണമായി നശിച്ചുപോയി. പിന്നീട് വിദേശരാജ്യങ്ങളിൽ പണിത വമ്പൻ പള്ളികളിൽ അഞ്ചോ പത്തോ പേരാണ് ഞായറാഴ്ച കുർബാനക്കുപോലും എത്തുന്ന് ഈ പള്ളികളെല്ലാം ആളുകളില്ലാതെ നശിച്ചുപോയി. നിരവധി പള്ളികൾ ഹോട്ടലുകൾ ബാറുകൾ തീയേറ്ററുകൾ ഓഡിറ്റോറിയങ്ങൾ എന്നിവകളായി മാറിക്കഴിഞ്ഞു നമ്മുടെ പള്ളികളിലും വിശ്വാസികളില്ലാതെ നശിക്കുന്നത് കാണാതിരിക്കണമെങ്കിൽ വൻകിട പള്ളികളുടെ പണികൾ ഉണ്ടാവരുത്. ദൈവത്തിന്റെ ശാപം വാങ്ങരുത്. 

പുതിയ നിയമം ഹെബ്രായർ പത്തിലുടെ കർത്താവ് വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നതുകാണുക. എന്നേക്കുമുള്ള ഏകബലിയർപ്പണത്തെക്കുറിച്ച് വിശുദ്ധവചനം ഇപ്രകാരം പറയുന്നു . നിയമം വരുവാനിരിക്കുന്ന നൻമകളുടെ നിഴൽ മാത്രമാണ്. അവയുടെ തനിരൂപമല്ല. അതിനാൽ ആണ്ടുതോറും ഒരേ ബലിതന്നെ അർപ്പിക്കപ്പെടുന്നെങ്കിലുംഅവയിൽ സംബന്ധിക്കുന്നവരെ പൂർണരാക്കാൻ അവക്ക് ഒരിക്കലും കഴിയില്ല. അവക്കു കഴിയുമായിരുന്നെങ്കിൽ ,ബലിയർപ്പണം തന്നെ നിന്നുപോകുമായിരുന്നില്ലേ?   .ആരാധകർ ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കിൽ പിന്നെ പാപത്തെക്കുറിച്ച് യാതോരു അവബോധവും അവർക്കുണ്ടാകുമായിരുന്നില്ല. 10/10  -ൽ ആ ഹിതമനുസരിച്ച്  യേശുക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.(കർത്താവിന്റെ തിരുരക്തത്താൽ നമ്മുടെയെല്ലാം പാപങ്ങൾ കഴുകി ശുദ്ധികരിച്ച് നമ്മൾ സ്വർഗ്ഗത്തിന് അവകാശികളായി തിർന്നിരിക്കുന്നു. ) പാപങ്ങളകറ്റാൻ കഴിവില്ലാത്ത ബലികൾ ആവർത്തിച്ചർപ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാൽ അവനാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ ,ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. 18-ൽ പാപമോചനം ഉള്ളിടത്ത് പാപപരിഹാരബലി ആവശ്യമില്ലല്ലോ. പടുകൂറ്റൻ പള്ളികളും ആവശ്യമില്ലല്ലോ.

ഈ വചനം മനസ്സിലാക്കിയാൽ നാം ദൈവത്തെ അറിയുകയായി  പള്ളികൾ നമ്മുടെ ഒത്തുചേരലിനുള്ള ഇടം മാത്രമണെന്നറിയുക. 
                                                                  യേശുവിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കുന്നു. എന്നാൽ ദൈവപുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല. ദൈവകോപം അവന്റെ മേൽ ഉണ്ട്. നമ്മുടെ പള്ളികൾ ഭൗതിക ചിന്തകളോടെമാത്രം ഉപയോഗിച്ചാൽ മതിയെന്നും പ്രാർത്ഥനയെന്തെന്നും ഉറപ്പിച്ച് നമ്മേപഠിപ്പിക്കുകയാണ്.  മത്തായിയുടെ സുവിശേഷം 6; 5   
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി പള്ളികളിലും(സിനഗോഗുകളിലും)തെരുവീഥികളുടെ കോണുകളിലും (കരിശുപള്ളി) നിന്നു പ്രാർത്ഥിക്കുവാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന് , കതകടച്ച്, നിന്റെ പിതാവിനോടു പ്രാർത്ഥിക്കുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും. 
 നമ്മുടെ ഹൃദയങ്ങളിൽ പണിയപ്പെടേണ്ട ആത്മിയ ദേവാലയങ്ങൾക്കു പകരം പടുകൂററൻ ഭൗതീക ദേവാലയങ്ങൾ പണിതുയർത്തി ദൈവത്തെ വെല്ലുവിളിക്കുകയാണ് നാമിന്ന്. അതും ദൈവാലയമല്ല ദേവാലയമാണ് പണിയുന്നതെന്നോർക്കണം. (ദൈവത്തിന്റെ ആലയം ദൈവാലയം, ദേവന്മാരുടെ ആലയം ദേവാലയം) 
ധനമോഹികളായ പുരോഹിതരോട് ചേർന്നു പ്രവർത്തിക്കുന്നവരുടെ ദാരുണാന്ത്യം കർത്താവ് മത്തായിയുടെ സുവിശേഷം 23ന്റെ 13ൽ പറയുന്നു. 
 പുരോഹിതർ ആത്മിയതയുടെ പുറംചട്ടയണിഞ്ഞ് നമ്മളെ കബളിപ്പിക്കുന്നു ചൂഷണം ചെയ്യുന്നു. കാണുക കപടനാട്യക്കാരായ പുരോഹിതരേ, നിങ്ങൾ മനുഷ്യരുടെമുന്നിൽ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല. പ്രവേശിക്കുവാൻ വരുന്നവരെ അനുവദിക്കുന്നുമില്ല.  ഇത്തരം പുരോഹിതരും മെത്രാന്മാരും കന്യാസ്ത്രീകളും ചേർന്ന് നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.

ദൈവത്തിനെതിരെ പ്രവർത്തിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത് ഭീമൻ പള്ളിയും പാരീഷ്ഹാളും പണിയുന്നവർക്ക് ദുരിതം.  
 നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.(യോഹന്നാൻ.  8.32)

മേൽപറഞ്ഞ വചനങ്ങളിലൂടെ ദൈവം  ശക്തമായ താക്കീതാണ് ആഡംബരപള്ളികൾക്കെതിരേയും അതിനു പരിശ്രമിക്കുന്ന പുരോഹിതർക്കെതിരേയും  വ്യക്തികൾക്കെതിരേയും നൽകുന്നത്. യേശുവിലും വചനത്തിലും വിശ്വസിക്കാതെ പ്രവർത്തിക്കുന്നവരേയും അവരുടെ ഭവനങ്ങളേയും  കർത്താവ് നശിപ്പിച്ചുകളയുമെന്നതിന്റെ തെളിവാണ് പള്ളിക്ക് വലിയ സംഭവാനയോ സ്ഥലമോ പണമോ നൽകുന്നവർക്ക് ഇപ്പോഴുണ്ടയിരിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയും ശാപവുമെന്ന് ഓർക്കുന്നത് എല്ലാവർക്കും നന്നയിരിക്കുമെന്നേ ദൈവനാമത്തിൽ  പറയുവാനുള്ളു. 
വീട്ടമ്മമാരോട് ഒരപേക്ഷ ദൈവവചനം വരുംതലമുറകൾക്ക് ശരിയായ അർത്ഥത്തിൽ പറഞ്ഞുനൽകുവാൻ ദൈവം നിങ്ങളെ ഷണിക്കുകയാണ്.  നിങ്ങളുടെ കുടുംമ്പങ്ങളിൽ ദൈവകോപം ഉണ്ടാകാതിരിക്കുവാൻ മേൽപറഞ്ഞ വിശുദ്ധവചനങ്ങൾ കുടുംമ്പനാഥൻമാർക്കും മക്കൾക്കം മറ്റ് അറിവില്ലാത്തവർക്കും പറഞ്ഞുകോടുക്കുക. സർവ്വശക്തനായ് ദൈവം നമ്മെ എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പക്ക് പിൻതുണനൽകി സഭയെ പരിപോഷിപ്പിക്കാം. സ്‌നേഹത്തിൽ ഒന്നാകാം. 

 ( നിങ്ങളുടെ പള്ളികളിലെ ആഡംബരവും ദൂർത്തും നിർബന്ധിത പിരിവും കുറയണമെന്നും നമ്മുടെ സഭയിൽ നവീകരണം വേണമെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവീക ചൈതന്യം  സഭയിൽ തിരികെ വരണമെന്നും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,ക്രിസ്തീയ സഭാ നവീകരണപ്രസ്ഥാനമായ    ഒപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ഇടവകയൂണിറ്റുകൾ രൂപീകരിക്കുവാൻ  ബന്ധപ്പെടുക. റെജി ഞള്ളാനി, ചെയർമാൻ. 9447105070 )
  

ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാൽ, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ. വിധിദിവസത്തിൽ ആ പട്ടണത്തേക്കാൾ സോദോം ഗൊമോറാ ദേശങ്ങൾക്കു കൂടുതൽ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞൻ നിങ്ങളോടു പറയുന്നു. (മത്തായി 10ന്റെ 14,15 )

Monday, September 10, 2018

ബാഹ്യശക്തികൾ ആരെന്ന് കത്തോലിക്കാ സഭാനേതൃത്വം വെളിപ്പെടുത്തണം -കന്യാസ്ത്രീകളെ അവരവരുടെ കുടുബങ്ങളിലേയ്ക്ക് തിരികെവിളിക്കുവാൻ കുടുബക്കാർ തയ്യാറാകണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.


 ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയിൽ നടക്കുന്ന സമരം സഭക്കെതിരെ പ്രവർത്തിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടലാണെന്ന സഭാനേതൃത്വത്തിന്റെ വെളിപ്പെടുത്തൽ സാധാരണ വിശ്വാസികളെ വഴിതെറ്റിക്കുന്നതിനും ആസൂത്രിതമായി കലാപമുണ്ടാക്കുന്നതിനും ലക്ഷ്യം വച്ചാണെന്ന് കരുതേണ്ടിയിരിക്കുന്നു.  വർഷങ്ങളായി സഭാനവീകരണ പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്ന അത്മായ സംഘടനകളും ഇരയോടൊപ്പം നിൽക്കുന്ന കന്യാസ്ത്രീകളും അവരുടെ കൂടുബാംഗങ്ങളുമാണ് സമരരംഗത്തുള്ളത്. 
അഡ്വ. ജോസ് അരയകുന്നേലിന്റെ നിരാഹാരത്തോടെ ആരംഭിച്ച സമരത്തിനു പിൻതുണയുമായി നാടിന്റെ നാനാതുറകളിൽപെട്ട ആളുകളും പൊതുപ്രവർത്തകരും എത്തിക്കൊണ്ടിരിക്കുന്നു. അതിൽ സി. പി. ഐ.യുടെ പിൻതുണ സെക്രട്ടറി കാനംരാജേന്ദ്രനും കോൺഗ്രസിന്റെ പിൻതുണ എം.എം. ഹസനും പി.റ്റി. തോമസും അറിയിച്ചു. ബഹുമാനപ്പെട്ട വി.എസ്സ് അച്ചുതാനന്തനും നിരണം മെത്രാൻ കൂറിലോസും ആദരണിയനായ ജസ്റ്റീസ് കെമാൽ പാഷയും ഫാദർ പോൾ തേലക്കാട്ടും പിൻതുണ പ്രഖ്യാപിച്ചു.  ഇവരെല്ലാമാണോ ബാഹ്യശക്തികൾ എന്ന് സഭാ നേതൃത്വം വെളിപ്പെടുത്തണം . സഭാനേതൃത്വത്തിന്റെ തരംതാണതും ഗൂഡോദേശ്യത്തോടുംകൂടിയ ഈ നിലപാട് സഭാവിശ്വാസികളെ അപമാനിക്കുന്നതും രാജ്യത്തെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥിതികളോ
ടുമുള്ള വെല്ലുവിളിയുമാണ്.  ബാഹ്യശക്തികൾ ആരാണെന്ന് വെളിപ്പെടുത്താത്ത പക്ഷം സഭാ നേതൃത്വം ജനസമൂഹത്തോട് മാപ്പുപറയണം. 
കന്യാസ്ത്രീകൾക്ക് അവരുടെ മഠങ്ങളിൽ യാതോരു സുരക്ഷയുമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കു പരിശോധിച്ചാൽ തന്നെ പതിനഞ്ചിലധികം കന്യാസ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട്. അവരെല്ലാം ആത്മഹത്യചെയ്തതാണെന്നും ഭ്രാന്തികളാണെന്നും സ്ഥാപിച്ചെടുക്കുവാൻ സഭാനേതൃത്വത്തിന് കഴിയുന്നു. കഴിഞ്ഞദിവസം കിണറ്റിൽ വീണു കിടന്ന് മരിച്ച സിസ്റ്റർ സൂസമ്മയുടെ മരണം ആത്മഹത്യയാണെന്നും അവർക്ക് ഭ്രാന്താണെന്നും മുൻകൂർ സ്ഥാപിച്ചെടുക്കുവാൻ തുടക്കംമുതലേ സഭാനേതൃത്വത്തിന് കഴിയുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവരുടെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ടെന്നും വെള്ളം കുടിച്ചാണ് മരണമെന്നും പറയുന്നു.  ഇവിടെ ഉയരുന്നചോദ്യം അധ്യാപികയായ ഇവർ ഭ്രാന്തിയാണെങ്കിൽ എങ്ങനെയാണ് ജോലിയിൽ തുടർന്നതും ശമ്പളം വാങ്ങിയതും. ഈ കന്യാസ്ത്രീ തനിയെ അവരുടെ രണ്ടു കൈത്തണ്ടയും മുറിക്കുമോ? .മരിക്കാൻ പോകുന്നതിനുമുൻപ് മുടിമുറിച്ചത് എന്തിന്, അതിനുശേഷം കിണറിന്റെ മുകളിൽ ഇട്ടിരുന്ന ഇരുമ്പുവലഉയർത്തി കിണറ്റിലേയ്ക്ക് തനിയെ ചാടുക ആത്മഹത്യയാണെങ്കിൽ ഇതിലേതെങ്കിലും ഒരുമാർഗ്ഗം മതിയാകുമായിരുന്നല്ലോ ഇവർക്ക് .ഇതൊക്കെ കേൾക്കുമ്പോൾ അഭയാക്കേസിനു തുല്യമായ എന്തെങ്കിലും നടന്നുവെന്നുവേണം കരുതുവാൻ .തുടക്കം മുതലേ ഇത് അത്മഹത്യയാണെന്നുപറയുവാൻ പോലീസും വലിയ താത്പര്യം കാണിക്കുന്നുവെന്ന് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ടാൽ ബോധ്യമാകും .രാസപരിശോധനകൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കപ്പെടുവാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ സിസ്റ്റർ സൂസമ്മയുടെ മരണം സംബന്ധിച്ച്  സി.ബി. ഐ കേസ്സെടുത്ത് ഉടൻതന്നെ അന്വേഷണം നടത്തണമെന്നും ഓപ്പൺ ചർച്ച്മൂവ്‌മെന്റ് ആവശ്യപ്പെടുകയാണ്.
കത്തോലിക്കാസഭയിലെ കന്യാസ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല എന്നാണ് ഇത്തരം സംഭവങ്ങൾ വെളിപ്പെടുത്തുന്നത്. കന്യാസ്ത്രീകളുടെ മാതാപാതാക്കളും ബന്ധുമിത്രാതികൾക്കും ആത്മാർത്ഥതയുണ്ടെങ്കിൽ അവരുടെ കുടുംബങ്ങളിലേയ്ക്ക് ഇവരെ തിരികെ വിളിച്ച് അവർക്ക് പുതിയ ജീവിതം നൽകുവാൻ തയ്യാറാകണം.മഠം വിട്ട് പുറത്തുപോരുന്ന കന്യാസ്ത്രീകൾക്ക് അവരുടെ സേവനകാലാവധി പരിഗണിച്ച് കുറഞ്ഞത് പത്ത് ലക്ഷം രൂപ നൽകുവാൻ കോടിക്കണക്കിനു സമ്പത്തുള്ള  സഭാനേതൃത്വം തയ്യാറാകണം. 
ചെയർമാൻ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ഫാദർ ജോസഫ്, സക്രട്ടറി കെ. കെ. ജോസ് കണ്ടത്തിൽ , എം. എൽ ആഗസ്തി. ജോർജ്ജ് തോമസ്സ്,  ജോസഫ് നെടുംങ്കണ്ടം തുടങ്ങിയവർ സംസാരിച്ചു. 

 കൊച്ചി.                                   റെജി ഞള്ളാനി 
 10-9-18.                                     ചെയർമാൻ 
                                           ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.

Wednesday, June 20, 2018

ക്രൈംബ്രാഞ്ച് ഓഫീസിലിരിക്കുന്ന പുണ്യവാനായ ഫാദർ പീലിയാനിക്കലിന്റെ

17,177 Views
Roy Mathew

വാഴ്ത്തപ്പെട്ട പീലി പിതാവേ, അങ്ങയുടെ നാമം പരിശുദ്ധമാകട്ടെ!

".നിങ്ങൾ ഭൂമിയുടെ അറ്റത്തോളം പോയി എന്റെ വചനം ഘോഷിപ്പിൻ " - യേശുവിന്റെ ഈ ആഹ്വാനം കേട്ട് ഉടനെ വെള്ളക്കുപ്പായമിട്ടോണ്ട് കുട്ടനാട്ട് കാരോട് തട്ടിപ്പിന്റെ സുവിശേഷം ഘോഷി ക്കാനെത്തിയ ഫാദർ തോമസ് പീലിയാനിക്കലിനെ ഒടുവിൽ ക്രൈം ബ്രാഞ്ച് തട്ടി അകത്താക്കി.
കുട്ടനാട്ടിലെ കൃഷിക്കാരെ ഉദ്ധരിക്കാൻ സീറോ മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്ന് കെട്ടിയിറക്കിയ കർഷക മിശിഹ ആയിരുന്നു പീലിയാനിക്കൽ - കുപ്പായമിട്ട കായങ്കുളം കൊച്ചുണ്ണി. കുറഞ്ഞോര് കാലം കൊണ്ട് കുട്ടനാട്ടിലെ കൃഷിയെക്കുറിച്ചുള്ള എന്തിനു മേതിനും പീലിയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവില്ലായിരുന്നു. രാഷ്ടീയ നേതാക്കൾ ഇയാൾക്കു മുന്നിൽ ഓഛാനിച്ചു നിന്നു -
ഹരിത വിപ്ലവത്തിന്റെ പിതാവും കുട്ടനാട്ടുകാ രനുമായ എം എസ് സ്വാമിനാഥനേക്കാൾ വലിയ ആളാണ് താനെന്ന് മട്ടിൽ പീലി ഞെളിയാൻ തുടങ്ങി. കുട്ടനാട്ടിലെ കൃഷിയേയും കർഷകരേയും രക്ഷിക്കാൻ സ്വാമി നാഥൻ കൊ
ണ്ടുവന്ന കുട്ടനാട് പാക്കേജിനെ തുരങ്കം വെച്ച തൊരപ്പനായിരുന്നു ഇയാൾ. 

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച് ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 150 കോടിയിൽപരം രൂപ കാര്‍ഷിക വായ്പയായി തട്ടിയെടുത്തെന്നാണ് കേസിന് ആധാരം. ചോദ്യം ചെയ്യാനാണ് ഫാ.തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ജില്ലാ ഓഫീസിലാണ് ഇയാളെ ചൊവാഴ്ച്ച വൈകുന്നേരം കൊണ്ടുവന്നത്.തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍സിപി നേതാവ് അഡ്വ.റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ എന്നിവരും പ്രതികളാണ്‌ - കുട്ടനാട് വികസന സമിതി എന്ന പേരിൽ ഇയാളുണ്ടാക്കിയ സംഘടന കൊണ്ട് വികസിച്ചത് ഇങ്ങേരും സിൽബന്ധികളും പിന്നെ പീലിയുടെ സർവാധികാരിയായ ത്ര്യേസ്യാമ്മ ചേടത്തിയും. കർഷകരെ ഉദ്ധരിക്കാനെന്ന പേരിൽ കത്തോലിക്ക സഭ ഉണ്ടാക്കിയ ഉഡായിപ്പ് സംഘമായിരുന്നു ഇത്. കണ്ണിൽ ചോരയില്ലാതെ പാവപ്പെട്ട കൃഷിക്കാരെ പറ്റിച്ച ഈ തട്ടിപ്പുകാരന്റെ ചെയ്തികളിൽ നിന്ന് സഭയ്ക്ക് ഒഴിഞ്ഞു നിൽക്കാനാവുമോ - ? കുട്ടനാട് വികസന സമിതി പോലെ കത്തോലിക്ക സഭ കൃഷിക്കാരെ ഒരു വഴിക്കാക്കിയ മറ്റൊരു സംഘടന യാണ് ഇൻഫാം. ഇൻ ഫാമിന്റെ വയനാട്ടിലെ നടത്തിപ്പുകാരനായിരുന്ന ഫാദർ റോബിൻ വടക്കുംചേരി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ജയിലിൽ കിടക്കയാണ്. ഇൻ ഫാമിനെക്കുറിച്ചൊന്നും ഇപ്പോൾ കേൾക്കാനുമില്ല. കാലാകാലങ്ങമിൽ വിശ്വാസ സമൂഹത്തെ കൊള്ളയടിക്കാൻ തട്ടിക്കുട്ടുന്ന ഇമ്മാതിരി സംഘടനകളെ കുറിച്ച് ഒരന്വേഷണവും നടക്കാറില്ല. കഴിഞ്ഞ 5 / 6 മാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ലേഖകൻ ടിവി പ്രസാദാണ് പീലിയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. പോലീസ് പതിവുപോലെ ഒത്തു കളിച്ച് കേസന്വേഷണം നീട്ടികൊണ്ടു പോകയായിരുന്നു.ഇദ്ദേഹത്തിനെതിരെ ഇത്ര ഗുരുതരമായ ആരോപണം വന്നിട്ടും കത്തോലിക്ക സഭ ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ തയ്യാറായിട്ടില്ല. പതിവു പോലെ കുപ്പായത്തിനുള്ളിലെ ക്രിമിനലിനെ സഹായിക്കുന്ന തരത്തിലുള്ള ഒത്താശകൾ സഭ ചെയ്തു കൊടുത്തു. സ്ത്രീ പീഡനവും സാമ്പത്തിക തട്ടിപ്പും ക്രൈസ്തവ സഭകൾക്കുള്ളിൽ ഒരു കുറ്റ കൃത്യമായി പോലും പരിഗണിക്കുന്നില്ല. അതു കൊണ്ട് തന്നെ ഫാദർ പീലി മരണാനന്തരം കൃഷിക്കാരുടെ " സഹന പിതാവായി " വാഴ്ത്തപ്പെടും. അത്ഭുതങ്ങൾ വെളിപ്പെടും. പീലിയുടെ കബറിടത്തിലും കുട്ടനാട് വികസന സമിതി ആപ്പീസിലുമൊക്കെ മാലാഖമാർ പ്രത്യക്ഷപ്പെടും - വീണ്ടും കത്തോലിക്ക സഭ പത്തു പുത്തൻ വാരാനുള്ള മാർഗങ്ങൾ കണ്ടു പിടിക്കും.


കുപ്രസിദ്ധമായ മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് പ്രതിയായിരുന്ന ഫാദർ ബെനഡിക്ട് ഓണം കുളം ഇപ്പോൾ സഹനദാസൻ എന്ന പേരിൽ അറിയപ്പെടുകയാണ്. അങ്ങേരുടെ കല്ലറയ്ക്കൂ മുന്നിൽ പ്രാർത്ഥനയും കച്ചവടവും പൊടിപൊടിക്കുന്നു. മാടത്തരുവിയെ സഭ പുണ്യ ഭൂമിയായി ഉടനെ പ്രഖ്യാപിച്ചേക്കും. ഓണം കുളം വക അത്ഭുതങ്ങൾ ഉടനെ വന്നു തുടങ്ങും. പത്തു കിലോയുള്ള ഗർഭാശയ മുഴ മറിയാമ്മ എന്ന സ്ത്രീയുടെ വയറ്റിൽ നിന്നിറങ്ങി നടന്ന് കോട്ടയം ഭാഗത്തേക്ക് പോയെന്നൊക്കെ നാളെ കേൾക്കാം. കർത്താവെ സ്തോത്രം! കർഷകരുടെ മിശിഹയും വാഴ്ത്തപ്പെട്ടവനുമായ പീലി പിതാവേ ഈ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കേണമേ -* ക്രൈംബ്രാഞ്ച് ഓഫീസിലിരിക്കുന്ന പുണ്യവാനായ ഫാദർ പീലിയാനിക്കലിന്റെ വീഡിയോ *


Monday, June 11, 2018

മെത്രാന്മാരും വൈദികരും യേശുവിലും പരിശുദ്ധകുർബാനയിലും വിശ്വസിക്കുന്നില്ലന്നതിന് ഇതിൽ കൂടുതൽ തെളിവ് എന്തിന്.




താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

BREAKING NEWS: ദൈവം രക്ഷിക്കില്ല; ശാസ്ത്രത്തില്‍ വിശ്വസിക്കൂ;  നിപയില്‍ നിന്ന് രക്ഷപെടാന്‍ കുര്‍ബാന കയ്യില്‍ സ്വീകരിക്കാന്‍ വിശ്വാസികളോട് താമരശേരി ബിഷപ്പ്


About The Author

രാജു ഇമ്മാനുവല്‍
നിപ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് നാവില്‍ നല്‍കിയിരുന്ന വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കണമെന്ന് താമരശേരി രൂപത ബിഷപ്പ്  മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ മാമോദീസ,വിവാഹം,വീട് വെഞ്ചരിപ്പ് തുടങ്ങിയ ചടങ്ങുകള്‍ മാറ്റി വയ്ക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്നും ബിഷപ്പിന്‍റെ ഇടയലേഖനം. സാധാരണയായി സിറോ മലബാര്‍ കത്തോലിക്ക സഭയില്‍ വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നത് നാവിലാണ്. പകര്‍ച്ച വ്യാധി കൂടുതല്‍ വ്യാപിക്കുന്നതിനെ പ്രതിരോധിക്കുവാനായി സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബിഷപ്പ് ഇത്തരം ഒരു കത്ത് രൂപതയിലെ എല്ലാ ഇടവകകളിലേക്കും അയച്ചിരിക്കുന്നത്.

മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
ജനങ്ങള്‍ ഭീതിയിലാണ്. അവര്‍ക്ക് എന്തു ചെയ്യണം എന്നറിയാത്ത ഒരവസ്ഥയുണ്ട്. വായുവിലൂടെയും സ്പര്‍ശനത്തിലൂടെയും പകരുന്നതു കൊണ്ടാണ് ഇത്തരം ഒരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായതെന്ന് ബിഷപ്പ് ഇഞ്ചനാനിയില്‍ ന്യൂസ് സ്കൂപ് ‍ ഡോട്ട് കോമിനോട് പറഞ്ഞു. കുടുംബകൂട്ടായ്മകള്‍,മതബോധന ക്ലാസുകള്‍, ആവശ്യമില്ലാത്ത യാത്രകള്‍ ,സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കണമെന്ന് ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും വിട്ടുവീഴ്ചയില്ലാതെ പാലിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹത്തിന്‍റെ കത്തില്‍ വ്യക്തമാക്കുന്നു.

കോടികളും സ്വണ്ണവും വൈദികർ കട്ടോണ്ടുപോയി. കോടതിക്കേസ്സും സമരവുമായി കൊരട്ടിപ്പള്ളി വിശ്വാസികൾ- പള്ളി അടച്ചുപൂട്ടി.


Tuesday, June 5, 2018

പരിശുദ്ധ കുർബാനയെ അവഹേളിച്ച മെത്രാന്മാരേയും വൈദികരേയും സഭയിൽ നിന്നും പുറത്താക്കണം . പരിശുദ്ധ കുർബാന നാവിൽതന്നെ നൽകണം.ഓപ്പൺ ചർച്ച് മൂവ്‌മെന്റ്. സഭാവിരുദ്ധരും അവിശ്വാസികളുമായ ഈ മെത്രാന്മാരേയും വൈദികരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർച്ച്മൂവ്‌മെന്റ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പാക്ക് ഉടൻ പരാതിനൽകും.

പരിശുദ്ധ കുർബാനയെ  അവഹേളിച്ച മെത്രാന്മാരേയും വൈദികരേയും സഭയിൽ നിന്നും പുറത്താക്കണം . പരിശുദ്ധ കുർബാന നാവിൽതന്നെ നൽകണം.ഓപ്പൺ ചർച്ച് മൂവ്‌മെന്റ്. 

സഭാവിരുദ്ധരും അവിശ്വാസികളുമായ ഈ മെത്രാന്മാരേയും വൈദികരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർച്ച്മൂവ്‌മെന്റ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പാക്ക് ഉടൻ പരാതിനൽകും. 

നിപ വൈറസ് ബാധയുണ്ടാകുമെന്ന് പറഞ്ഞ് വിശ്വാസിയുടെ നാവിൽ നൽകേണ്ട പരിശുദ്ധ കുർബാന കൈയ്യിൽ നൽകിയാൽമതിയെന്നു തീരുമാനിച്ച മലബാർ പ്രദേശത്തെ മെത്രാന്മാരേയും വൈദികരേയും ഈ തീരുമാനത്തെ അനുകൂലിക്കുന്ന മറ്റു വൈദികരേയും അടിയന്തിരമായി  സഭയിൽ നിന്നും പുറത്താക്കണം. യേശുവിന്റെ തിരുശരീര രക്തങ്ങളാണ് പരിശുദ്ധകർബാനയെന്നു വിശ്വസിക്കുന്നവർ ഇവരുടെ കുർബാന അർപ്പണത്തിൽ പങ്കെടുക്കാതെയും പരിശുദ്ധകുർബാന കൈയ്യിൽ സ്വികരിക്കാതെയും മാറിനിൽക്കണമെന്ന് കത്തോലിക്കാ സഭാനവികരണപ്രസ്ഥാനമായ ഓപ്പൺചർച്ച്മൂവ്‌മെന്റ്  അഭ്യർത്ഥിക്കുകയാണ്. യേശുവിന്റെ തിരുശരീരരക്തങ്ങളായ പരിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യത്തിലും വിശ്വാസമില്ലെങ്കിൽ പിന്നെ എന്തിനാണ് വ്യർത്ഥമായ ബലികൾ ഇവർ അർപ്പിക്കുന്നത് എന്ന് വ്യക്തമാക്കണം. വിശ്വാസികൾ ഇവരെ ഒറ്റപ്പെടുത്തണം.

പരിശുദ്ധ കുർബാനയെന്നാൽ കർത്താവായ യേശുക്രിസ്തുവിന്റെ തിരുശരീരരക്തമാണ്. മാറാരോഗങ്ങളേയും മാരകരോഗങ്ങളേയും നിമിഷങ്ങൾക്കുള്ളിൽ മാറ്റി അത്ഭുതരോഗശാന്തി നൽകുന്ന ദിവ്യ ഔഷധമാണ് പരിശുദ്ധകുർബാന. ആയിരക്കണക്കിനു മനുഷ്യരുടെ മുന്നിൽ വച്ച് അംഗവൈകല്യങ്ങളും ക്യാൻസർ പോലുളള രോഗങ്ങളും സുഖപ്പെടുന്നതും കുടുംബങ്ങളിൽ ശാന്തിയും സമാധാനവും വരുന്നതും മദ്യപാനം പുകവലി പോലുള്ള ശീലങ്ങൾ മാറ്റിത്തരുന്നതിനും യേശുവിന്റെ തിരുശരീരരക്തമായ പരിശുദ്ധ കുർബാനയെന്ന ദിവ്യകാരുണ്യത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പണസമ്പാദനത്തിനാണെങ്കിലും ഫാദർ സേവ്യർഖാൻ വട്ടായിയേപ്പോലുള്ള ധ്യാനഗുരുക്കൻമാർ ഇതെല്ലാം പറഞ്ഞുനടക്കുന്നുമുണ്ട്.യേശുവിനുകഴിയാത്തതായി ഒന്നുമില്ലെന്നാണല്ലോ സഭാ പുരോഹിതർ പഠിപ്പിച്ചിരിക്കുന്നത്.   ക്രിസ്ത്യാനികളെല്ലാവരും യേശുവിന്റെ ശക്തിയിലും ദിവ്യബലിയിലും ദിവ്യകാരുണ്യത്തിലും വിശ്വസിക്കുന്നു. ദൈവമറിയാതെ ഒന്നും സംഭവിക്കില്ലെന്നിരിക്കെ യേശുവിലും പരിശുദ്ധകുർബാനയിലും വിശ്വസിക്കാതെ  കേവലം ബലഹീനമായ നിപാ വൈറസിനെ ഭയന്ന് നിരീശ്വരവാദികളായ ഈ വൈദികർ പരിശുദ്ധകുർബാനയേയും ക്രിസ്തീയ മതവിശ്വാസത്തെയും തള്ളിപ്പറഞ്ഞിരിക്കുകയാണ്. വിശ്വാസസമൂഹം ഇവർക്ക് മാപ്പുനൽകില്ല.  
ഈ മെത്രാന്മാരും വൈദികരും പറയുന്നതാണ് ശരിയെങ്കിൽ പരിശുദ്ധകുർബാനക്കും ദിവ്യകാരുണ്യത്തിനും യാതോരു ശക്തിയുമില്ലെന്നും യേശുവുമായി ഇതിനു യാതോരു ബന്ധവുമില്ലെന്നും ഇതു വെറും ഗോതമ്പുകഷണം മാത്രമാണെന്നുമല്ലെ അർത്ഥം. 

അങ്ങെനെയെങ്കിൽ  ഇത്രയും നാളുകൾ ഇതിന്റെ പേരിൽ വലിയൊരു ജനസമൂഹത്തെ വൈദികർ വഞ്ചിച്ചതെന്തിന് . മനപൂർവ്വം കള്ളം പറഞ്ഞ് ദൈവത്തിന്റെ പേരിൽ ക്രിസ്തീയ സഭയിലെ പുരോഹിതരെല്ലാം ജനങ്ങളെ പറ്റിച്ചത് എന്തിന്. കോടികൾ പിരിച്ചെടുത്തതും ദശലക്ഷകോടികൾ പിരിവെടുത്ത് വൻ പള്ളികളും ചാപ്പലുകളും പണിതീർത്തതും എന്തിന്. ആഡംമ്പരജീവിതം നയിക്കുന്നതും ഇതിന്റെഭാഗമല്ലേ.
സഭാവിരുദ്ധരായ ഈ മെത്രാന്മാരേയും വൈദികരേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓപ്പൺ ചർ്ച്ച്മൂവ്‌മെന്റ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പാക്ക് ഉടൻ പരാതിനൽകും. 
ഇതുവരെയുള്ള സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ വിശ്വാസികൾ ചില തീരുമാനങ്ങളിൽ എത്തിച്ചേരേണ്ടിവരും .

കേവലം നിസ്സാരമായ നിപ വൈറസ് രോഗത്തെ പുരോഹിതർ ഭയക്കുന്നുവെങ്കിൽ അവർക്ക് ദൈവത്തിൽ വിശ്വാസമില്ല. അതിശക്തമായ കുർബാനക്ക് വളരെ ഉയരത്തിലാണ് നിപയെന്ന് അവർ വിശ്വസിക്കുന്നു. ഇവർ നിരീശ്വരവാദികളും അവിശ്വാസികളും അന്തവിശ്വാസികളും ചൂഷകരുമാണ്. ഇത്തരക്കാർ വിശ്വാസത്തെ തല്ലിക്കെടുത്തുന്നു. ഇവർക്ക് ദൈവജനത്തെ നയിക്കുവാൻ അവകാശമില്ല.
2.     മേൽപറഞ്ഞ  സഭാവിരുദ്ധന്മാരായ വൈദികരുടേയും മെത്രാൻമാരുടേയും മേൽ ശക്തമായ ശിക്ഷാനടപടികൾ ഉണ്ടാകണം .അല്ലാത്തപക്ഷം ഇവരേപ്പൊലെയാണ് മറ്റുള്ളവരും എന്നു കരുതേണ്ടിവരും . അങ്ങനെയെങ്കിൽ പരിശുദ്ധ കുർബാനയും ഈ അപ്പകഷണവും വെറും തട്ടിപ്പാണെന്ന് സാധാരണജനങ്ങൾ കരുതേണ്ടിവരും. 
3.നിപ വൈറസിനെ നിയന്ത്രണവിധേയമാക്കിയെന്ന് മുഖ്യമന്ത്രിയും ആരോഗ്യപ്രവർത്തകരും പറയുന്നു . ഇവരേക്കാൾ ശക്തികുറവാണ് പരിശുദ്ധകുർബാനക്ക് എന്നുപറഞ്ഞാൽ ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറഎവിടെയാണെന്ന് സഭാനേതൃത്വം വ്യക്തമാക്കണം .ദൈവഭയവും വിശ്വാസവും ഇല്ലാത്ത ഇവരെപ്പോലുള്ളവർ വിശ്വാസസമൂഹത്തെ അന്തകാരത്തിലേയ്ക്കാണ് നയിക്കുന്നതെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. ഇവരുടെ കുതന്ത്രങ്ങളിൽ വീഴാതെ ക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഉറച്ചുനിന്ന് പരിശുദ്ധകുർബാന നാവിൽ സ്വീകരിക്കുകയും ദൈവശാപം വാങ്ങാതെ ഇത്തരക്കാരുടെ കുർബാന അർപ്പണത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും ഓപ്പൺ ചർച്ച്മൂവ്‌മെന്റ് അഭ്യർത്ഥിക്കുകയാണ്. 

റെജി ഞള്ളാനി
ചെയർമാൻ 
ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.
9447105070.

Saturday, April 21, 2018

Click Here to Print This PageHome
Provisional Admit Card – NEET (UG), 2018
BARRED ITEMS ARE NOT ALLOWED INSIDE EXAMINATION CENTRES. 
CANDIDATES FOUND IN POSSESSION WILL BE PROSECUTED AS PER RULES FOR USING UNFAIR MEANS.
OBEY DRESS CODE FOR APPEARING IN NEET (UG), 2018
LAST ENTRY IN EXAM CENTRE: 09.30 AM
VISIT THE CENTRE ONE DAY BEFORE THE EXAMINATION TO CONFIRM THE LOCATION OF CENTRE
TIME OF CLOCKS AT CENTRES HAS BEEN SET WITH THE CLOCK AVAILABLE ON NEET WEBSITE
CANDIDATE’S NAME  

ATHULYA ROSE REJI
   REGISTRATION NO : 

40442377
FATHER’S NAME  

REJIMON JOSEPH
ROLL NUMBER  
506024966
DATE OF BIRTH : 

29/04/1999
GENDER :

FEMALE
CATEGORY : 

UR
SUB CATEGORY : 

NO
EXAMINATION DATE 

06/05/2018 (Sunday)
Entry Slot : A
7.30 AM TO 8.30 AM
ADDRESS OF CANDIDATE 

NJALLANIYIL HOUSE KATTAPPANA PARAKADAVU KATTAPPANA IDUKKI KERALA-685508 
EXAMINATION TIMING 

10:00 AM TO 01:00 PM
QUESTION PAPER MEDIUM :

English
PLEASE AFFIX PHOTOGRAPH AS UPLOADED IN APPLICATION FORMEXAMINATION CENTRE NO. : 
506043  

CENTRE ADDRESS: 
K M J PUBLIC SCHOOL KANJIRAMATTOM.P.O,ERNAKULAM KANJIRAMATTOM MOSQUE ERNAKULAM KERALA-682315
I agree to abide by all the rules governing the NEET (UG), 2018 as contained in Information Bulletin. 



SIGNATURE OF CANDIDATE 
(In Exam Room)
I.P. ADDRESS : 117.248.31.29 
Date :21/04/2018 
Time :6:20:46 PM 
I affirm that my ward will not indulge in unfair means activites & abide by all the rules governing the NEET (UG), 2018. 




SIGNATURE OF PARENT

SIGNATURE OF CANDIDATE
(In Record)

DIRECTOR (NEET)
Important Information : Reporting Time at the Examination centre : From 7:30 am to 8:30 am or From 8:30 am to 9:30 am
PLEASE READ INSTRUCTION PRINTED ALONG WITH ADMIT CARD.
IMPORTANT INSTRUCTIONS FOR NEET (UG), 2018 
( CANDIDATES MAY READ AND ADHERE TO THESE INSTRUCTIONS)
  1. NO COMMUNICATION DEVICE/MOBILE IS ALLOWED INSIDE EXAMINATION CENTRE.
  2. STRICTLY FOLLOW THE DRESS CODE.
  3. Candidates and their parents are requested to read the Information Bulletin carefully before the examination. Candidates are advised to adhere to all the instructions given in the Bulletin. Any Infringement of Instructions shall entail disciplinary action including no entry in the examination centre and ban from future NEET (UG) examinations.
  4. There are two entry slot i.e. “A” & “B”. For slot “A”, entry time is from 07:30 am to 08.30 am and for slot “B”, entry time is from 08:30 am to 09.30 am. Reach centre as per your allotted entry slot. This will avoid rush at entry during summer.
  5. It is advised to visit the centre a day before the examination to confirm the location, distance etc. of centre to avoid delay. It is the responsibility of the candidate to reach the centre on time. No candidate, whatsoever is the reason, shall be allowed entry in examination centre after 9.30 am. Check the time with the clock available on NEET website.
  6. Parents may ensure that their ward is leaving for examination as per instructions given in the Bulletin especially in Chapter 5, 9 & 11. They shall also ensure that they are reaching the examination centre as per entry slot on the day of examination. For the same, your ward should leave the home, well in advance, considering traffic, location of the centre and weather condition etc. to avoid any problem in reaching late to the centre. Parent may sign in Admit Card as an undertaking that they will ensure compliance of NEET examination rules.
  7. Material to be brought on the day of examination (i) Valid Admit Card, (ii) Passport Size Photograph to be affixed on attendance sheet. No other document is required to be carry
  8. No arrangement will be made at the centres for keeping any article/item/mobile/purse/Key etc. of the candidates.
  9. Candidates shall be provided Blue/Black ball point pen at the examination centre to write particulars on the cover page of Test Booklet, OMR sheet and for darkening the circles of responses.
  10. Candidates will strictly follow all the instructions issued to check unfair mean activities in the examination. Candidate will be frisked before commencement of the examination. Physically & with scanners.
  11. Please affix your photograph in Admit Card as uploaded on your online application form.
  12. Candidate should check carefully that the Test Booklet Code printed on Side 2 of the OMR sheet is the same as printed on Test Booklet and ensure that the Test Booklet contains as many numbers of pages as written on the top of the cover page of the Test Booklet.
  13. The Candidate shall not remove any page(s) from the Test Booklet and if any page(s) is/are found missing from his/her test booklet, he/she will be prosecuted and shall be liable for criminal action.
  14. No candidate shall be allowed to use toilets in last 30 minutes of examination i.e. from 12.30 pm to 01.00 pm.
  15. No Candidate shall be allowed to leave the Examination Hall before concluding the Test.
  16. No Candidate shall be allowed to leave the Examination Hall without handing over the OMR sheet to the Invigilator concerned.
  17. The Admit Card is issued provisionally to the candidate subject to his/her satisfying the eligibility conditions.
  18. On completion of the Test, candidate must hand over duly signed OMR Sheet to the Invigilator and take away only the Test Booklet.
  19. Candidate must preserve the Admit Card till the allotment of seat in College/Institution.
  20. Candidate may regularly visit Board’s website www.cbseneet.nic.in for latest updates. Candidate may also check email regularly till the completion of final round of Counselling.
  21. For Medium of question papers please read instructions 2(C) in chapter - 2 of Information Bulletin.
  22. In case of any ambiguity in translation of any of the questions, its English version shall be treated as final.
EXAMINATION CENTRES ARE ZERO TOLERANCE ZONE FOR BARRED ITEMS & DRESS CODE