Sunday, May 31, 2020

വെള്ളയാംകുടി പള്ളിയിലെ അവിഹിതം-നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഓപ്പൺചർച്ച് മൂവ്‌മെന്റ് കട്ടപ്പന. ഡി.വൈ.എസ്പിക്ക് പരാതിനൽകി.










      കഴിഞ്ഞ ഏതാനും ആഴ്ചകളായി കട്ടപ്പന വെള്ളയാംകുടി കത്തോലിക്കാ പള്ളി വികാരിയായിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരിയും പള്ളിയിലെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഒരു വീട്ടമ്മയും തമ്മിൽ കിടപ്പറ പങ്കിടുന്ന ഫോട്ടോകൾ എന്നരീതിയിൽ സാമൂഹിക മാധ്യമങ്ങൾ വഴി വൻ തോതിൽ പ്രചരിക്കുകയുണ്ടായി .അതിൽ വീഡിയോദൃശ്യങ്ങളും ഉണ്ടെന്ന് കേൾക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യക്തമായ അന്വേഷണങ്ങൾ നടത്താതെ ഇടുക്കി രൂപത അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നു.

പ്രസ്തുത ചിത്രങ്ങൾ ഫാ. ജെയിംസിന്റെ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് നന്നാക്കുവാനായി കടയിൽ നൽകിയപ്പോൾ അദ്ദേഹത്തിന്റെ ഫോണിൽനിന്നും കിട്ടിയ സെൽഫി ചിത്രങ്ങളാണെന്ന വൻ പ്രചാരണത്തോടെയാണ് പ്രചരിച്ചുതുടങ്ങിയത്.എന്നാൽ കടയുടമ ഇതു നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങൾക്കു പുറമേ ഓൺ ലൈൻ മാധ്യമങ്ങളും ചില പത്രങ്ങളും ഏറ്റുപിടിച്ചതോടെ ഭൂരിപക്ഷം ജനങ്ങളും ഏറെക്കുറെ അതു വിശ്വസിച്ചമട്ടാണ്. 

ഇതിനിടയിൽ ആരോപണ വിധേയയായ  സ്ത്രീയുടെ ഭർത്താവ് കട്ടപ്പന  കല്ലുകുന്ന് സ്വദേശി മനോജ് തന്റെ ഭാര്യയും ഈ പുരോഹിതനുമായുള്ള കിടപ്പറ ചിത്രങ്ങളും വീഡിയോകളും മോർഫു ചെയ്തതാണെന്നും (അതായത് കൃത്രിമമായി ഉണ്ടാക്കിയത്) ഇതിൽ സത്യമില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയുമാണ്. 

ഇൗ സംഭവം സംബന്ധിച്ച് ഞങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങളുടേയും ചിത്രങ്ങളുടേയും അടിസ്ഥാനത്തിൽ മനസ്സിലാക്കുവാൻ കഴിയുന്നത് ഇങ്ങനെയാണ്. ഫാ. ജെയിസ്  മറ്റുള്ളവരോട് പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയും ക്രൈസ്തവതയിൽ ഊന്നി ജീവിക്കുന്ന പ്രതിഭാശാലിയായ ഒരു വ്യക്തിയുമാണെന്ന അഭിപ്രായമാണ് ബഹു ഭൂരിപക്ഷം ഇടവക്കാർക്കും മറ്റു നാട്ടുകാർക്കുമുള്ളത്. അതുപോലെ അദ്ദേഹം ഇടുക്കി രൂപതാ മെത്രാൻ സ്ഥാനത്തേയ്ക്ക് രണ്ടാം സ്ഥാനക്കാരനായിരുന്നു എന്നും മനസ്സിലാകുന്നു. ആരോപണവിധേയയായ മനോജിന്റെ ഭാര്യയാകട്ടെ വളരെ നല്ല സ്വഭാവത്തിന്റെ ഉടമയായ ഒരു വീട്ടമ്മയാണെന്നാണ് അറിയുവാൻ കഴിഞ്ഞത്.  പൊതു സമൂഹത്തിന്റെ മുന്നിൽ ഇവർ രണ്ടുപേരും ഇന്ന് നിസ്സഹായരായി, അപമാനിതരായി നിൽക്കുകയാണ്. 
പ്രസ്തുത സംഭവുമായി ബന്ധപ്പെട്ട്  പുറത്തുവന്ന ചിത്രങ്ങൾ സെൽഫിയായി എടുത്തതല്ലെന്നും മൂന്നാമത് ഒരാൾ പകർത്തിയതാണെന്നും കാണുവാൻ കഴിയും. ഒപ്പം മനോജിന്റെ ആരോപണത്തിൽ സത്യമുണ്ടോയെന്നും കരുതേണ്ടിയിരിക്കുന്നു. ഫോട്ടോകൾ സൂഷ്മമായി പരിശോധിച്ചാൽ ഈ പുരോഹിതൻ അബോധാവസ്ഥയിലോ അർദ്ധ അബോധാവസ്ഥയിലോ നിദ്രയിലോ ഉള്ള സ്ഥിതിപോലെയാണ് തോന്നുന്നത്. ആരോപണ വിധേയയായ വീട്ടമ്മ എല്ലാറ്റിനും മുൻകൈഎടുക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് കൂടുതലും.  ഇരുവരും തമ്മിൽ ചേരുന്ന ഭാഗം രണ്ടു ഫോട്ടോകൾ കൂട്ടിച്ചേർത്തതുപോലെ തോന്നിക്കുന്നു. ഇതിൽ നിന്നും ഈ വ്യക്തികൾക്കെതിരെ ആരെങ്കിലും കൃത്യമായ ഗൂഡാലോചന നടത്തിയിട്ടുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കൂട്ടിച്ചേർക്കലുകൾ അല്ലെങ്കിൽ ചിത്രങ്ങൾ പകർത്തിയ മൂന്നാമനെ കണ്ടെത്തി പുറത്തുകൊണ്ടുവരണം.

 ഞായറാഴ്ചകളിൽ മാത്രം അൻപതിനായിരത്തിനും മുക്കാൽ ലക്ഷത്തിനുമിടയിൽ വരവുള്ള ഈ പള്ളിയിൽനിന്നും വൻ തുക കണക്കിൽ പെടുത്താതെ തട്ടിയെടുത്തിട്ടുണ്ടെന്നും ഇതിൽ ഈ പുരോഹിതന് വലിയ എതിർപ്പുണ്ടായിരുന്നതായും കേൾക്കുന്നു. പള്ളിയിലെ പണമിടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
ചിത്രങ്ങളും വീഡിയോയും മോർഫിംഗാണെന്ന് മനോജ് കൃത്യമായി  പറഞ്ഞിരിക്കുന്നതും സംശയത്തിനിടനൽകുന്നതാണ്. അതിൽ ചിലത് മനോജിന്റെ തന്നെ കിടപ്പുമുറി ഫോട്ടോ ആണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഇക്കാര്യത്തിൽ മനോജിന്റെ അഭിപ്രായം വ്യക്തമാക്കണം.  ഏതുതരത്തിൽ നോക്കിയാലും ഈ സംഭവത്തിൽ വലിയ ഗൂഡാലോചനയും ദുരൂഹതകളും നിലനിൽക്കുന്നു. ഇതെല്ലാം പണാപഹരണത്തിനുവേണ്ടിയായിരുന്നോയെന്ന് അന്വേഷിക്കണം.ഈ സംഭവം പൊതുസമൂഹത്തിന്റെ പണവും വിശ്വാസവും തകർക്കപ്പെട്ടിട്ടുണ്ടെന്നതിൽ തർക്കമില്ല. കത്തോലിക്കാ സഭയിലെ ഒരംഗമായ ഞാനുൾപ്പടെ ലക്ഷക്കണക്കിന് കൃസ്ത്യാനികൾക്ക് താങ്ങാനാവാത്ത വേദനയും അപമാനവുമാണ് ഈ സംഭവം വരുത്തിവച്ചിരിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിനുതന്നെ ഒരു വെല്ലുവിളിയാണ്. രൂപതക്കുള്ളിലെ വിഭാഗീയതയും ഈ സംഭവത്തിൽ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണവിധേയമാക്കണം. വൈദികൻ കുറ്റക്കാരനെങ്കിൽ ഗുരുതരമായ കുറ്റകൃത്യവും വിശ്വാസവഞ്ചനയും സഭാനിയമലംഘനവുമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 

അതിനാൽ ബന്ധപ്പെട്ട എല്ലാവരേയും ചേർത്ത് കേസ്സെടുത്ത് നിഷ്പക്ഷമായ അന്വേഷണം  ഉണ്ടാകണമെന്നും  കുറ്റക്കാരെ കണ്ടെത്തി പുറത്തുകൊണ്ടുവന്ന് മാതൃകാപരമായി  ശിക്ഷിക്കണമെന്നും നിരപരാധികൾക്ക് നീതി ലഭ്യമാക്കണമെന്നും  ആവശ്യപ്പെട്ടുകൊണ്ട് ഓപ്പൺചർച്ച് മൂവ്‌മെന്റ് കട്ടപ്പന ഡി.വൈ.എസ്പിക്ക് പരാതിനൽകി. 


കട്ടപ്പന.
31-5-2020.



 


      വെള്ളയാംകുടി പള്ളിയിലെ അവിഹിതം-നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഓപ്പൺചർച്ച് മൂവ്‌മെന്റ് കട്ടപ്പന. ഡി.വൈ.എസ്പിക്ക് പരാതിനൽകി.


കഴിഞ്ഞ ഏതാനും ആഴ്ചകളായി കട്ടപ്പന വെള്ളയാംകുടി കത്തോലിക്കാ പള്ളി വികാരിയായിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരിയും പള്ളിയിലെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഒരു വീട്ടമ്മയും തമ്മിൽ കിടപ്പറ പങ്കിടുന്ന ഫോട്ടോകൾ എന്നരീതിയിൽ സാമൂഹിക മാധ്യമങ്ങൾ വഴി വൻ തോതിൽ പ്രചരിക്കുകയുണ്ടായി .അതിൽ വീഡിയോദൃശ്യങ്ങളും ഉണ്ടെന്ന് കേൾക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യക്തമായ അന്വേഷണങ്ങൾ നടത്താതെ ഇടുക്കി രൂപത അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നു.
പ്രസ്തുത ചിത്രങ്ങൾ ഫാ. ജെയിംസിന്റെ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് നന്നാക്കുവാനായി കടയിൽ നൽകിയപ്പോൾ അദ്ദേഹത്തിന്റെ ഫോണിൽനിന്നും കിട്ടിയ സെൽഫി ചിത്രങ്ങളാണെന്ന വൻ പ്രചാരണത്തോടെയാണ് പ്രചരിച്ചുതുടങ്ങിയത്.എന്നാൽ കടയുടമ ഇതു നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങൾക്കു പുറമേ ഓൺ ലൈൻ മാധ്യമങ്ങളും ചില പത്രങ്ങളും ഏറ്റുപിടിച്ചതോടെ ഭൂരിപക്ഷം ജനങ്ങളും ഏറെക്കുറെ അതു വിശ്വസിച്ചമട്ടാണ്.
ഇതിനിടയിൽ ആരോപണ വിധേയയായ  സ്ത്രീയുടെ ഭർത്താവ് കട്ടപ്പന  കല്ലുകുന്ന് സ്വദേശി മനോജ് തന്റെ ഭാര്യയും ഈ പുരോഹിതനുമായുള്ള കിടപ്പറ ചിത്രങ്ങളും വീഡിയോകളും മോർഫു ചെയ്തതാണെന്നും (അതായത് കൃത്രിമമായി ഉണ്ടാക്കിയത്) ഇതിൽ സത്യമില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയുമാണ്.
ഇൗ സംഭവം സംബന്ധിച്ച് ഞങ്ങളുടെ അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങളുടേയും ചിത്രങ്ങളുടേയും അടിസ്ഥാനത്തിൽ മനസ്സിലാക്കുവാൻ കഴിയുന്നത് ഇങ്ങനെയാണ്. ഫാ. ജെയിസ്  മറ്റുള്ളവരോട് പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയും ക്രൈസ്തവതയിൽ ഊന്നി ജീവിക്കുന്ന പ്രതിഭാശാലിയായ ഒരു വ്യക്തിയുമാണെന്ന അഭിപ്രായമാണ് ബഹു ഭൂരിപക്ഷം ഇടവക്കാർക്കും മറ്റു നാട്ടുകാർക്കുമുള്ളത്. അതുപോലെ അദ്ദേഹം ഇടുക്കി രൂപതാ മെത്രാൻ സ്ഥാനത്തേയ്ക്ക് രണ്ടാം സ്ഥാനക്കാരനായിരുന്നു എന്നും മനസ്സിലാകുന്നു. ആരോപണവിധേയയായ മനോജിന്റെ ഭാര്യയാകട്ടെ വളരെ നല്ല സ്വഭാവത്തിന്റെ ഉടമയായ ഒരു വീട്ടമ്മയാണെന്നാണ് അറിയുവാൻ കഴിഞ്ഞത്.  പൊതു സമൂഹത്തിന്റെ മുന്നിൽ ഇവർ രണ്ടുപേരും ഇന്ന് നിസ്സഹായരായി, അപമാനിതരായി നിൽക്കുകയാണ്. 

പ്രസ്തുത സംഭവുമായി ബന്ധപ്പെട്ട്  പുറത്തുവന്ന ചിത്രങ്ങൾ സെൽഫിയായി എടുത്തതല്ലെന്നും മൂന്നാമത് ഒരാൾ പകർത്തിയതാണെന്നും കാണുവാൻ കഴിയും. ഒപ്പം മനോജിന്റെ ആരോപണത്തിൽ സത്യമുണ്ടോയെന്നും കരുതേണ്ടിയിരിക്കുന്നു. ഫോട്ടോകൾ സൂഷ്മമായി പരിശോധിച്ചാൽ ഈ പുരോഹിതൻ അബോധാവസ്ഥയിലോ അർദ്ധ അബോധാവസ്ഥയിലോ നിദ്രയിലോ ഉള്ള സ്ഥിതിപോലെയാണ് തോന്നുന്നത്. ആരോപണ വിധേയയായ വീട്ടമ്മ എല്ലാറ്റിനും മുൻകൈഎടുക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് കൂടുതലും.  ഇരുവരും തമ്മിൽ ചേരുന്ന ഭാഗം രണ്ടു ഫോട്ടോകൾ കൂട്ടിച്ചേർത്തതുപോലെ തോന്നിക്കുന്നു. ഇതിൽ നിന്നും ഈ വ്യക്തികൾക്കെതിരെ ആരെങ്കിലും കൃത്യമായ ഗൂഡാലോചന നടത്തിയിട്ടുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കൂട്ടിച്ചേർക്കലുകൾ അല്ലെങ്കിൽ ചിത്രങ്ങൾ പകർത്തിയ മൂന്നാമനെ കണ്ടെത്തി പുറത്തുകൊണ്ടുവരണം. ഞായറാഴ്ചകളിൽ മാത്രം അൻപതിനായിരത്തിനും മുക്കാൽ ലക്ഷത്തിനുമിടയിൽ വരവുള്ള ഈ പള്ളിയിൽനിന്നും വൻ തുക കണക്കിൽ പെടുത്താതെ തട്ടിയെടുത്തിട്ടുണ്ടെന്നും ഇതിൽ ഈ പുരോഹിതന് വലിയ എതിർപ്പുണ്ടായിരുന്നതായും കേൾക്കുന്നു. പള്ളിയിലെ പണമിടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
ചിത്രങ്ങളും വീഡിയോയും മോർഫിംഗാണെന്ന് മനോജ് കൃത്യമായി  പറഞ്ഞിരിക്കുന്നതും സംശയത്തിനിടനൽകുന്നതാണ്. അതിൽ ചിലത് മനോജിന്റെ തന്നെ കിടപ്പുമുറി ഫോട്ടോ ആണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.ഇക്കാര്യത്തിൽ മനോജിന്റെ അഭിപ്രായം വ്യക്തമാക്കണം.  ഏതുതരത്തിൽ നോക്കിയാലും ഈ സംഭവത്തിൽ വലിയ ഗൂഡാലോചനയും ദുരൂഹതകളും നിലനിൽക്കുന്നു. ഇതെല്ലാം പണാപഹരണത്തിനുവേണ്ടിയായിരുന്നോയെന്ന് അന്വേഷിക്കണം.ഈ സംഭവം പൊതുസമൂഹത്തിന്റെ പണവും വിശ്വാസവും തകർക്കപ്പെട്ടിട്ടുണ്ടെന്നതിൽ തർക്കമില്ല. കത്തോലിക്കാ സഭയിലെ ഒരംഗമായ ഞാനുൾപ്പടെ ലക്ഷക്കണക്കിന് കൃസ്ത്യാനികൾക്ക് താങ്ങാനാവാത്ത വേദനയും അപമാനവുമാണ് ഈ സംഭവം വരുത്തിവച്ചിരിക്കുന്നത്. ക്രിസ്തീയ വിശ്വാസത്തിനുതന്നെ ഒരു വെല്ലുവിളിയാണ്. രൂപതക്കുള്ളിലെ വിഭാഗീയതയും ഈ സംഭവത്തിൽ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണവിധേയമാക്കണം. വൈദികൻ കുറ്റക്കാരനെങ്കിൽ ഗുരുതരമായ കുറ്റകൃത്യവും വിശ്വാസവഞ്ചനയും സഭാനിയമലംഘനവുമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അതിനാൽ ബന്ധപ്പെട്ട എല്ലാവരേയും ചേർത്ത് കേസ്സെടുത്ത് നിഷ്പക്ഷമായ അന്വേഷണം  ഉണ്ടാകണമെന്നും  കുറ്റക്കാരെ കണ്ടെത്തി പുറത്തുകൊണ്ടുവന്ന് മാതൃകാപരമായി  ശിക്ഷിക്കണമെന്നും നിരപരാധികൾക്ക് നീതി ലഭ്യമാക്കണമെന്നും  ആവശ്യപ്പെട്ടുകൊണ്ട് ഓപ്പൺചർച്ച് മൂവ്‌മെന്റ് കട്ടപ്പന ഡി.വൈ.എസ്പിക്ക് പരാതിനൽകി.

കട്ടപ്പന.
30-5-2020.




KERALA


  • Sunday 1:09 Pm
  • 31st May, 2020
  • Scattered Clouds
33°C33°C
  • Humidity: 59 %
  • Wind: 4.6 Km/H

Breaking News

  • വിക്ഷേപണം വിജയകരം. സ്പേസ് എക്സിന്റെ ഡ്രാഗൺ ഡെമോ 2  വിക്ഷേപണം വിജയകരം. ഡ്രാഗൺ സ്പേസ് സ്റ്റേഷനിലേക്ക്.ഇന്ത്യൻ സമയം നാളെ രാത്രി ഡ്രാഗൺ സ് പേസ് സ്റ്റേഷനിലെത്തും.
  • ലോകത്ത് രോഗികൾ അറുപത്തൊന്നര ലക്ഷത്തിലേക്ക്. ലോകത്താകെ 61,49,732 കൊവിഡ് രോഗികൾ.മരണം 3.70 ലക്ഷം.  
  • ബ്രസീലിൽ കടുത്ത ആശങ്ക. പുതുതായി മുപ്പതിനായിരത്തിലധികം കൊവിഡ് കേസുകൾ. അമേരിക്കയിൽ 24 മണിക്കൂറിനിടെ മരിച്ചത് 1006 പേർ. അമേരിക്കയിൽ ആകെ മരണം 1,05,548 ആയി.   

കൊറോണയും ആത്മീയവ്യാപാരവും: റോയ് മാത്യുവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു...

i2i News TrivandrumReligion,Roy mathew,journalist,viral post,i2inews
റോയ് മാത്യു 
കൊവിഡിന് മുന്‍പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു; ദൈവപുരകള്‍ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി. ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം - ലംഘിച്ചാൽ ഒരു കോപ്പും വരില്ലെന്ന് നടത്തിപ്പുകാർ തന്നെ പറയുന്നു.
സൗകര്യം പോലെ പ്രയോഗിക്കാം. വൈറസ് പടരുമെന്ന ഭീതിയില്‍ ദേവാലയങ്ങളിലേക്ക് വരേണ്ടെന്ന് പോലും നിര്‍ദേശം... വാട്ട് എ വണ്ടർ ഫുൾ മതങ്ങൾ .. !
ശാസ്ത്രത്തിന് മുന്‍പില്‍ മതങ്ങളും മനുഷ്യ ദൈവങ്ങളും ദേവാലയങ്ങളും വിറങ്ങലിച്ച്
നില്‍ക്കുകയാണ്. ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്ന് പിടിക്കുമ്പോള്‍ ഇതുവരെ പറഞ്ഞുപരത്തിയ വിശ്വാസങ്ങള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആചാരാനുഷ്ടാനങ്ങളെക്കാള്‍ മനുഷ്യജീവനാണ് പ്രാധാന്യമെന്ന് മത മാഫിയകളും തിരിച്ചറിഞ്ഞു. മനുഷ്യൻ ജീവിച്ചിരുന്നാലല്ലേ വിശ്വാസ ഉഡായിപ്പുകൾ നടത്താനാവു എന്ന പരമ സത്യം ദൈവക്കച്ചവടക്കാർ തിരിച്ചറിഞ്ഞു. സ്തോത്രം!
മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന ആചാരപാരമ്പര്യങ്ങളെക്കാള്‍ ശാസ്ത്രത്തോട് സഹകരിച്ച് മനുഷ്യ സേവകരാകുക എന്ന പരമ സത്യം മനസ്സിലാക്കാനുള്ള ഒരു സാഹചര്യമാണ് കൊവിഡ് വൈറസ് വ്യാപനത്തിലൂടെ ലോകത്തിന് വന്നിരിക്കുന്നത്. അത്ഭുതധ്യാന ഗുരുക്കന്മാരും ചാത്തന്‍ സേവക്കാരും രോഗശാന്തി കച്ചവടക്കാരും പകച്ചു നില്‍ക്കുന്നിടത്താണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചും രോഗികളെ പരിചരിക്കുന്നത്. പള്ളി പിടിച്ചെടുക്കാൻ കോടാലി എടുക്കുന്നവരൊക്കെ കൊറോണ എന്ന് കേട്ടപ്പോഴെ കുപ്പായമൂരിക്കളഞ്ഞ് നാടുവിട്ടു...
മതാചാരങ്ങള്‍ കാലാനുസൃതമായി മാറ്റണമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കോവിഡ്-19-ന്റെ വ്യാപനം മൂലം തെളിയിക്കപ്പെട്ടത്. ആചാരങ്ങള്‍ ഒന്നിനും അനിവാര്യമല്ലെന്ന് തെളിയിച്ച സംഭവങ്ങളാണ് ലോകം മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദു, മുസ്ലീം,ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമാണ് മാറ്റം വന്നിരിക്കുന്നത്. പരമ്പരാഗതമായി നടന്നുവന്ന ഒട്ടുമിക്ക ചടങ്ങുകളും മാറ്റിവെക്കുകയോ, വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ മതനേതാവും ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ ജനങ്ങള്‍ പങ്കെടുക്കുന്ന കുര്‍ബാനയില്‍ നിന്ന് പോലും വിട്ട് നില്‍ക്കുകയാണ്. ഓണ്‍ലൈന്‍ വഴി കുര്‍ബാന കണ്ടാല്‍ മതിയെന്നാണ് വിശ്വാസികളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. ഓൺലൈനും വീഡിയോയും ഉള്ളത് ഭാഗ്യം!
കുര്‍ബാന കാണാത്തതിന്റെ പേരില്‍ വിശ്വാസികളെ ശിക്ഷിക്കുകയും അവര്‍ക്കെതിരെ മനുഷ്യത്വ രഹിതമായശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്ന കത്തോലിക്ക സഭയാണ് കൊവിഡ്-19 പകര്‍ച്ച വ്യാധി പകര്‍ന്നു പിടിച്ചപ്പോള്‍ സ്ഥാപനവത്കരിക്കപ്പെട്ട ആചാരങ്ങളില്‍ നിന്നും, അനുഷ്ടാനങ്ങളില്‍ നിന്നും പിന്മാറുന്നത്. ഇന്ത്യയിലെ എല്ലാ ക്രൈസ്തവ സഭകളും സമാനമായ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ക്കായി പുറപ്പെടുവിച്ചു കഴിഞ്ഞു. യേശുക്രിസ്തു ജനിച്ചുവെന്നവകാശപ്പെടുന്ന ബെത്‌ലഹേമിലെ തിരുപിറവി ദേവാലയം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായിട്ടാണ്. പാലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാര്‍ത്ഥിച്ച് അസുഖങ്ങള്‍ ഭേദപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ മതവിശ്വാസികളുടെയും പ്രാര്‍ത്ഥനാലയങ്ങളും രോഗസൗഖ്യ കേന്ദ്രങ്ങളും താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. ഇവയുടെ നടത്തിപ്പുകാര്‍ തന്നെ വൈറസ് ബാധയെ തുടര്‍ന്ന് ഒളിച്ചിരിക്കുകയോ നാടുവിടുകയോ ചെയ്തിരിക്കുകയാണ്. സ്വന്തം തടി രക്ഷിക്കാനുള്ള വെപ്രാളത്തേക്കാൾ വലുതല്ലല്ലോ അന്യൻ്റെ രക്ഷ. അതൊക്കെ വെറും പടം മാത്രം!
2020 മാര്‍ച്ച് 31 വരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഊട്ട്‌നേര്‍ച്ച, ധ്യാനങ്ങള്‍, വിശ്വാസപരിശീലന ക്ലാസുകള്‍, കണ്‍വെന്‍ഷനുകള്‍, തീര്‍ത്ഥാടനം ഇവയെല്ലാം ഒഴിവാക്കാന്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ആവശ്യപ്പെട്ടു. കുര്‍ബാന മാത്രം പള്ളിയില്‍ നടത്തിയാല്‍ മതി. നാവില്‍ നല്‍കിയിരുന്ന കുര്‍ബാന അപ്പവും വീഞ്ഞും കൈയില്‍ നല്‍കിയാല്‍ മതി. സമാധാനം പരസ്പരം കൈമാറുന്നതിന്റെ ഭാഗമായുള്ള കൈയ്യസൂരി നല്‍കുന്നത് ഒഴിവാക്കി കൂപ്പ്‌കൈ ആശംസിച്ചാല്‍ മതിയെന്നാണ് ഒരു പ്രധാന നിര്‍ദേശം. ദേവാലയ വാതില്‍ക്കല്‍ ഹന്നാന്‍ വെള്ളം സൂക്ഷിക്കേണ്ടതില്ല. ദേവാലയത്തിലെ തിരുസ്വരൂപങ്ങള്‍ ഇവ തൊട്ടുമുത്തുകയോ, ചുംബിക്കുകയോ ചെയ്യരുത്. പകരം, കൈക്കൂപ്പി വണങ്ങിയാല്‍ മതി. കേരള സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നൊക്കെയാണ് സഭകളുടെ നിര്‍ദേശം. എൻ്റെ കർത്താവേ, ഇക്കാലമത്രയും ഈ കോപ്രായങ്ങൾ നടത്തിയിട്ട് വിശ്വാസികൾക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നല്ലേ ഇതിനർത്ഥം. ക്രിസ്തുവിനെ പത്രോസ് വെറും മൂന്ന് വട്ടമാണ് തളളിപ്പറഞ്ഞത്. ഇപ്പോഴത്തെ ദൈവ കച്ചവടക്കാര് മൂവായിരം വട്ടം തള്ളിപ്പറയും... ജനങ്ങളുടെ പോക്കറ്റടിക്കാൻ മാത്രം നടത്തുന്ന പിടിച്ചു പറി എന്നല്ലാതെ ക്രൈസ്തവ വിശ്വാസത്തിൽ ഇമ്മാതിരി ചടങ്ങുകൾക്കെന്ത് കാര്യം? ഇതൊക്കെ അപ്പച്ചൻ്റെ ഓരോ തമാശകൾ മാത്രം!
കത്തോലിക്ക സഭ സംസ്ഥാനത്ത് നടത്തിവന്നിരുന്ന ധ്യാനകേന്ദ്രങ്ങള്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്. സമാന കച്ചവടങ്ങൾ നടത്തുന്ന മറ്റ് സഭകളുടേയും വട്ടായി, കൂട്ടായി , തങ്കു, പങ്കു ടീംസിൻ്റെ സ്വകാര്യ ഫ്രാഞ്ചൈസികളും അടഞ്ഞു കിടക്കുകയാണ്. തടി കേടായാൽ പിന്നെ ഇരുപ്പായി പോകുമെന്ന പേടി. ധ്യാനകേന്ദ്രങ്ങളിൽ നടത്തി വന്ന രോഗശാന്തിയും, കൗണ്‍സിലിംഗുമൊക്കെ പൂട്ടി കെട്ടി.
ഇവയെല്ലാം താല്‍ക്കാലികമായി നിര്‍ത്തിയെന്നാണ് നടത്തിപ്പുകാരുടെ നിലപാട്. തീര്‍ത്ഥാടനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ ഓണ്‍ലൈനിലും, യൂട്യൂബിലും കണ്ടാല്‍ മതിയെന്നാണ് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നിര്‍ദേശം. സര്‍വ്വരോഗ സൗഖ്യവും മറ്റത്ഭുതങ്ങളും നടത്തുന്നുവെന്ന് അവകാശപ്പെട്ടിരുന്ന ആലപ്പുഴ കലവൂരിലെ കൃപാസനവും പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന അറിയിപ്പും വന്നുകഴിഞ്ഞു.
ഇക്കാലമത്രയും എന്തിന്റെ പേരിലാണ് ഇത്തരം ആചാരങ്ങള്‍ നടത്തിപോരുന്നതെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയോ, യുക്തിഭദ്രമായ കാര്യങ്ങളോ, മതനേതാക്കള്‍ക്ക് പറയാനില്ല. രോഗം പടരുന്ന അവസ്ഥയില്‍ ശാസ്ത്രത്തെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് പറയാതെ പറഞ്ഞ് വെക്കുകയാണ് മതനേതാക്കള്‍. മനുഷ്യൻ്റെ അജ്ഞതയേയും , നിസഹായതയേയും തുരന്ന് തിന്നുന്ന ഈ പരാന്ന ജീവികളുടെ തനി നിറം തിരിച്ചറിയാൻ പറ്റിയ നേരമാണിത്.
മാതാഅമൃതാനന്ദമയി അനുയായികള്‍ക്കും, വിശ്വാസികള്‍ക്കും നല്‍കി വന്നിരുന്ന ദര്‍ശനവും ആലിംഗനവും വേണ്ടെന്ന് വെച്ചിരിക്കുകയാണ്. മീന മാസ പൂജകള്‍ക്കായി ശബരിമലയിലേക്ക് ഭക്തരെത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി കഴിഞ്ഞു. അയ്യപ്പ ഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റിവെക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. അപ്പം അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍,എഴുന്നെള്ളത്ത്, എന്നിവ ഒഴിവാക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടു.സ്ത്രീകൾ വന്നാൽ ആചാരങ്ങൾ കളങ്കപ്പെടുമെന്ന് വാദിച്ചവർ, ഇപ്പോൾ ഭക്തർ തന്നെ വരേണ്ടന്ന് പറയുന്നു. ആർക്കും പരാതിയില്ല.-സമരമില്ല - നാമജപ ഘോഷയാത്രയുമില്ല - അടിപിടിയും അലമ്പുമില്ല. ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ
ഗുരുവായൂര്‍ അമ്പലത്തിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച പകര്‍ച്ച, പ്രസാദ ഊട്ട്,കലാപരിപാടികള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭക്തജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വൈറസ് പടരുന്നതിന്റെ പേരില്‍ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ വിലക്ക് ബാധകമാണ്. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുടെയും, ലോകാരോഗ്യ സംഘടനയുടെയും പിന്തുണ നല്‍കിയാണ് ഉംറ ആവശ്യങ്ങള്‍ക്കുള്ള പ്രവേശനവും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുന്നതിനുമുള്ള താല്‍ക്കാലികമായ വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി ലക്ഷകണക്കിന് ആള്‍ക്കാരാണ് ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നത്.
അന്യന്റെ കുറ്റവും കുറവും ജാതകവശാൽ കണ്ടു പിടിക്കുന്ന ജോത്സ്യന്മാരും മഷിനോട്ടം ടീം സുമൊക്കെ കണ്ടം വഴി ഓടുകയാണ്. വെറുതെ ഇവരുടെ പിറകെ നടന്ന് ചെരുപ്പ് തേയ്ക്കുന്നതിൽ അർത്ഥ മില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

കത്തോലിക്കാ സഭയുടെ ചരിത്രയിൽ ആദ്യമായി ഓപ്പൺചർച്ച് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വിവാഹിതരായ കത്തോലിക്കാ പുരോഹിതർ പരിശുദ്ധ കുർബാനഅർപ്പിച്ചു. ചെയർമാൻ . റെജിഞള്ളാനി. 9447105070
















Wednesday, May 27, 2020

ഫാദർ ജെയിംസ് മംഗലശ്ശേരി നിരപരാധിയെന്ന് ആരോപിതയുടെ ഭർത്തവ് മനോജ്..



കട്ടപ്പന -വെള്ളയാംകുടി പള്ളിവികാരിയായിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരിയും തന്റെ ഭാര്യയും തമ്മിൽ അവിഹിത ബന്ധം പുലർത്തുന്നതായി പുറത്തുവന്നിട്ടുള്ള ഫോട്ടോകൾ മോർഫുചെയ്തതാണെന്ന പരാതിയുമായി ഉടായിപ്പ് മനോജ് രംഗത്തെത്തി. ഇതുസംബന്ധിച്ച് പോലീസിനും സൈബർ സെല്ലിനും പരാതി നൽകിയതായി ഓൺലൈൻ വാർത്താ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ചില പത്രങ്ങളും റിപ്പോർട്ടു നൽകുന്നു. 

ഫാ. ജെയിംസിന്റെ മൊബൈലിൽ സെൽഫിയായി  എടുത്ത ചിത്രങ്ങൾ ഫോൺ നന്നാക്കുന്നതിനിടെ ചോർന്നത് പ്രചരിക്കുകയായിരുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വാർത്തകൾ . കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ അന്വേഷണസംഘം ഈ വിഷയങ്ങൾ പഠിച്ചുവരികയാണ് . വളരെ മാന്യനായി പൊതു സമൂഹത്തിലും സഭക്കുള്ളിലും ജീവിച്ചിരുന്ന ഫാ. മംഗലശ്ശേരിയെ ആരാണ് ക്രൂശിച്ചത് . ഈ ചിത്രങ്ങളെസംബന്ധിച്ച് ഉടായിപ്പു മനോജിന് നേരത്തേ അറിവുണ്ടായിരുന്നോ?.. നിഷ്‌കളങ്കയായ മനോജിന്റെ ഭാര്യ അപമാനിക്കപ്പെടുകയായിരുന്നോ ആരാണ് കുറ്റക്കാർ സത്യം പുറത്തുവരണം.  


 അന്വേഷണവഴിയിലൂടെ. 

1       .ഞങ്ങളുടെ അന്വേഷണത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതും ഞങ്ങളുടെ  മുന്നിലെത്തിയതുമായ ചിത്രങ്ങളും വീഡിയോകളും കണ്ടതിൽനിന്നും അച്ചൻ സെൽഫിയായി എടുത്തപടങ്ങളല്ലെന്നു മനസ്സിലായി  .കാരണം അത് ഫോക്കസ് ചെയ്തിരിക്കുന്ന രീതിയും ദൂരവും ഫോട്ടോകളുടെ ക്ലാരിറ്റിയും ചിത്രങ്ങൾ എടുത്തിരിക്കുന്ന ശൈലിയും കണ്ടാൽ വ്യക്തമാണ് ഇത്  സെൽഫിയായി എടുത്തതല്ല. ഇതെല്ലാം മറ്റൊരു വ്യക്തി കൃത്യമായ ലക്ഷ്യംവച്ച്,  ഗൂഡോദ്ദേശ്യത്തോടെ അയാളുടെ ക്യാമറയിൽ പകർത്തിയചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്.  


2. മുൻ മലയാള മനോരമ പ്രാദേശിക ലേഖകൻകൂടിയായ  മനോജിന്റെ വാദംനോക്കു,  പുറത്തുവന്നിട്ടുള്ള ചിത്രങ്ങളും വീഡിയോകളും മോർഫുചെയ്തതാണെന്നാണ്.  

ഇവിടെ യുക്തിസഹജമായ ഒരുചോദ്യമിതാണ്. ചിത്രങ്ങൾ മോർഫുചെയ്തതാണെന്ന് മനോജ് ഉറപ്പിച്ചുപറയുന്നതിലൂെട  ഫാ. ജെയിംസ് നിരപരാധിയാണെന്ന് മനോജ് ഉറപ്പിക്കുന്നു. അത് പൊതുസമൂഹത്തോട് വിളിച്ചുപറയുകയും ചെയ്യുന്നു. മറ്റൊരു കാര്യം മനോജിന്റെ സ്ഥാനത്ത് മറ്റൊരു വ്യക്തിയാണെങ്കിൽ തന്റെ ഭാര്യയും ഈ വൈദികനേയും കൂട്ടിയിണക്കി പുറത്തുവന്നിട്ടുള്ള അശ്‌ളീല ചിത്രങ്ങൾ കാണുന്ന മാത്രയിൽ അയാൾ ശ്ക്തമായി വൈദികനെതിരെ പ്രതികരിക്കുകയും നിയമനടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുമായിരുന്നു.ചിലപ്പോൾ ഭാര്യക്കെതിരേയും തിരിയുമായിരുന്നു.  മനോജിങ്ങനെ ചെയ്യാത്തതിൽ നിന്നും വ്യക്തമാകുന്നത് ഈ വൈദികനും മനോജിന്റെ ഭാര്യയും നിരപരാധികളാണെന്ന് മനോജ് ഉറപ്പിക്കുന്നു .  അങ്ങനെയെങ്കിൽ ഇവരെ അപമാനിച്ച വ്യക്തി ഇരുട്ടിന്റെ മറവിൽ സുരക്ഷിതനായിരിക്കുന്നു. അയാളെ പുറത്തുകൊണ്ടുവരണം. മറ്റൊരു കാര്യം ,ചിത്രങ്ങളും വീഡിയോകളും മോർഫിംഗ് അണെന്ന് മനോജ്  ഉറപ്പിച്ചു പറയുമ്പോൾ ആ ഉറപ്പിനു പിന്നിൽ മനോജിന് നേരത്തെ അറിവുണ്ടായിരുന്നോ? ....  ഫാദർ ജെയിംസ് നിരപരാധിയാണെന്ന് വിശ്വസിക്കേണ്ടിവരില്ലെ.
3. മുഖ്യധാര പത്രങ്ങളും ടീവി ചാനലുകളും ഇത് വാർത്തയാക്കാത്തത് സഭയോടുള്ള വിധേയത്വമോ അച്ചൻ നിരപരാധിയാണെന്ന വിശ്വാസമോ ആയിരിക്കാം. .



Tuesday, May 26, 2020

പുരോഹിതന്മാരുടെ ലൈംഗീക വൈകൃതം പച്ചയ്ക്ക് തുറന്നു കാട്ടി ലൂസി കളപ്പുര| ka...

വൈദീകന്റെ ഞെട്ടിക്കുന്ന കുറ്റസമ്മത ഓഡിയോ പുറത്ത്| karma news

പള്ളീലച്ഛന്റെ കളി ഭർത്താവ് കയ്യോടെ പൊക്കി ��

Autonomous farm work - enter the robots

Autonomous farm work - enter the robots

മെത്രാൻ ആകാനിരുന്ന പുരോഹിതനെ പെൺകെണിയിൽ കുരുക്കിയതോ?

മെത്രാൻ ആകാനിരുന്ന പുരോഹിതനെ പെൺകെണിയിൽ കുരുക്കിയതോ?

മെത്രാൻ ആകാനിരുന്ന പുരോഹിതനെ പെൺകെണിയിൽ കുരുക്കിയതോ?

മെത്രാൻ ആകാനിരുന്ന പുരോഹിതനെ പെൺകെണിയിൽ കുരുക്കിയതോ?

Sunday, May 3, 2020

കത്തോലിക്കാ സഭയുടെ അടിത്തറ ഇളകിത്തുടങ്ങി. അഭിവന്ദ്യ മുരിക്കൻ പിതാവും പുറത്തേയ്ക്ക്. സ്വയം സ്ഥാനത്യാഗം ചെയ്യുന്ന രണ്ടാമത്തെ മെത്രാനാണ് മുരിക്കൻ പിതാവ്

കത്തോലിക്കാ സഭയുടെ അടിത്തറ ഇളകിത്തുടങ്ങി. അഭിവന്ദ്യ മുരിക്കൻ പിതാവും പുറത്തേയ്ക്ക്. സ്വയം സ്ഥാനത്യാഗം ചെയ്യുന്ന രണ്ടാമത്തെ മെത്രാനാണ് മുരിക്കൻ പിതാവ്.
യേശുവിനെ തേടുന്ന വിശ്വാസികളും പുരോഹിതരും കത്തോലിക്കാ സഭയുടെ മാറ്റത്തിനായി പുറംതോടു പൊട്ടിച്ച് പുറത്തേയ്ക്ക് പ്രവഹിക്കുകയാണ്.  തന്റെ ലാളിത്യമാർന്ന ജീവിതവും പ്രവൃത്തികളും തുറന്നുവച്ച് യേശുവിനു സാക്ഷ്യം വഹിച്ചിരുന്ന പാലാരുപതാ സഹായമെത്രാൻ ജേക്കബ് മുരിക്കൻ തുറന്നു പറഞ്ഞ് സ്ഥാനം രാജിവയ്ക്കുകയാണ്. സഭയിലെ പുരോഹിതരുടേയും മെത്രാന്മാരുടേയും ആഡംബരജീവിതവും ധൂർത്തും അവിഹിതബന്ധങ്ങളും കണ്ടുമടുത്ത് സഹിക്കവയ്യാതെ അദ്ദേഹം രാജിവയ്ക്കുകയാണ്. ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലെ കൂടപ്പുഴ അച്ചന്റെ ആശ്രമത്തിലെ അന്തേവാസിയായി യേശുവിന്റെ പക്ഷം ചേർന്ന് സന്യാസജീവിതം നയിക്കുവാൻ അഭിവന്ദ്യ പിതാവ് തീരുമാനിച്ചിക്കുകയാണെന്നറിയുന്നു. തന്റെ കിഡ്‌നി ഒരു യുവാവിന് ദാനംനൽകി. പാല ചേർപ്പുങ്കൽ 500 കോടിയുടെ മുതൽ മുടക്കിൽ പാലാ രൂപത പണിയുന്ന പഞ്ച നക്ഷത്ര ആശുപത്രി ഉപേക്ഷിച്ച്, സഭ പാവങ്ങളുടെ പക്ഷം ചേർന്ന് നിൽക്കണമെന്ന് ഉറച്ചനിലപാടെടുത്തു. പിതാവിന്റെ ജീവിത യാത്രയിൽ ഇത്തരം ഒരായിരം സംഭവങ്ങൾ. ഒരു ജോഡി വള്ളിച്ചെരിപ്പും നിറപുഞ്ചിരിയും സ്‌നേഹവും കരുണയും കൈമുതലുള്ള പുരോഹിതൻ. സഭയിൽ ഭൗതിക വാദികൾ ആത്മീയ വാദികളെ പീഡിപ്പിക്കുകയും കൊല്ലുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നു. ഭൗതികവാദികളുടെ പലതരം പീഡനങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹം അവരുടെ കണ്ണിലെ കരടാണ്.   അദ്ദേഹത്തിന്റെ തീരുമാനം സഭക്ക് നാണക്കേടുണ്ടാക്കുമെന്ന് ഭയന്ന്  ഒരു വർഷം കൂടി തൽസ്ഥാനത്ത് തുടരണമെന്ന് സിനഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്വീകരിക്കുമോയെന്നറിയില്ല.
 സഭാനവീകരണ പ്രവർത്തകരുടെ വാക്കുകൾ ശരിയാണെന്ന് ഈ സംഭവം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. സഭയിൽ മാറ്റങ്ങളുണ്ടാകുന്നില്ലങ്കിൽ വരുന്ന 10 വർഷത്തിനുള്ളിൽ ഇവിടുത്തെ കത്തോലിക്കാ സഭയുടെ ഗതിയും  വിദേശക്രിസ്ത്യൻ രാജ്യങ്ങളിലേപോലെ തകർന്ന്, ചരിത്രമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 
കാരുണ്യത്തിന്റെ പ്രതീകമായ അഭിവന്ദ്യ ജേക്കബ് മുരിക്കൻ പിതാവിന് ഓപ്പൺ ചർച്ചു മുവ്‌മെന്റിന്റെ യാത്രാമംഗളങ്ങൾ.