Sunday, December 16, 2018

. കണ്ണടച്ച് പുരോഹിതരെ വിശ്വസിക്കുന്നവരെ അവർ ചൂഷണം ചെയ്യും എന്ന് തിരിച്ചറിയുക.

അടിമ വിശ്വാസികളുടെ കണ്ണ് തുറക്കാൻ. യേശുവിന്റെ പേരിൽ ചൂഷണം നടത്തുന്ന പുരോഹിതരെ തിരിച്ചറിയാൻ പ്രതികരിക്കാൻ സമർപ്പിക്കുന്നു
സ്കൂളിൽ വിളിച്ചു. +91 4822 212 975. പ്രിൻസിപ്പൽ അവിടെ ഇല്ല. ട്രീട്മെന്റിൽ ആണ് എന്നാണ് മറുപടി.
CMI സഭ ഒളിപ്പിച്ചിരിക്കുന്ന നെച്ചിക്കാടന്റെ ചിത്രങ്ങളും chat ഹിസ്റ്റോറിയും അടിമ വിശ്വസികളുടെ കണ്ണ് തുറക്കാൻ താഴെ ചേർക്കുന്നു.
പാലാ സെൻ്റ് വിൻസെൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലായിരുന്ന ഫിലിപ്പ് നെച്ചിക്കാട്ടിലിനെ കാണാനില്ല. ഇദ്ദേഹം പത്താംക്ലാസുകാരിയായ പെൺകുട്ടിയെ കാമുകിയാക്കിയിരുന്നു. അതോടൊപ്പം സ്കൂളിലെതന്നെ അധ്യാപികമാരായ മൂന്നുപേരുടെ കാമുകനുമായിരുന്നു. അവർ തടസം പറഞ്ഞതായാണ് അറിവ്. ഇതുവരെ ഇവർ പരസ്പരം അറിഞ്ഞിരുന്നില്ലത്രെ, ഫിലിപ്പച്ചൻ മറ്റേ ടീച്ചറുമായി ബന്ധപ്പെടുന്നത്! ചെല്ലുന്നിടത്തെല്ലാം കാമുകിമാരും കാമപൂരണവും ഒരു ശീലമായിരുന്നത്രെ. കോഴികൾക്കുപോലും നാണക്കേടാവുന്ന തരത്തിലാണ് നിലവാരമെന്നറിയുന്നു. അമനകര ചാവറ ഇൻ്റർനാഷണൽ സി.എംഐ. സ്കൂളിൽ ആയിരുന്നപ്പോൾ ഒരു പത്താംതരക്കാരിയുടെ ഫോണിൽ ശല്യംചെയ്തതിനെത്തുടർന്ന് ആ കുട്ടിയെ സ്കൂളിൽനിന്ന് മാറ്റുകയും നമ്പർ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ വാഴൂരുള്ള റിന്യൂവൽ സെൻ്ററിൽ മികച്ച കുട്ടികൾക്കായി നടത്തിയ പ്രത്യേക പരിശീലനക്യാമ്പിൽ ഈ കുട്ടി പങ്കെടുക്കുന്നുണ്ടെന്ന് കൂട്ടുകാരികളിൽനിന്നറിഞ്ഞ് ഇയാൾ അവിടെയെത്തി. വൈകിട്ട് മുറിയിലേക്ക് വിളിച്ചുവരുത്തി; കയറിപ്പ്പിടിച്ചു. ഭയന്നുപോയ പെൺകുട്ടി നിലവിളിച്ച് മുറിയിൽ നിറങ്ങിയോടിയത്രെ. തുടർന്ന് രക്ഷിതാവും കുട്ടിയും പരാതിയുമായി പാലാ മെത്രാനെ സമീപിച്ചു. അതോടെ ഇയാളെ പെറുവിലേക്ക് വിട്ടു. കേസുതീർക്കാൻ 25ലക്ഷം രൂപ കുട്ടിയുടെ വീട്ടുകാർക്കു നൽകുകയും ചെയ്തത്രെ!അവിടെനിന്നാണ് പാലായിൽ എത്തി അത്ഭുതപ്രവർത്തനങ്ങൾ പുനരാരംഭിച്ചത്...!
ഇദ്ദേഹത്തിൻ്റെ സുഹൃത്തക്കളായ
'അത്ഭുത'പ്രവർത്തകരെയാണ് വാഗമണ്ണിലെ റിസോർട്ടിൽനിന്ന് പിടികൂടിയത്. പാലാ ചാവറ സി.ബി.എസ്.സി. സ്കൂൾ പ്രിൻസിപ്പാൽ മാത്യു കരീത്തറ സി.എം.ഐ., സ്കൂൾ ഡയറക്ടർ സാബു കൂടപ്പാട്ട് സി.എം.ഐ., എന്നിവർ അഭിനവ സെഫിയായ മംഗളാരാം ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സി. ലിസി സി.എം.സി.ക്ക് 'ഹാപ്പിനസ്' കോച്ചിങ് കൊടുക്കുകയായിരുന്നുവത്രെ! പ്രോഗ്രാം പൂർ ത്തിയാക്കാൻ നാട്ടുകാർ സമ്മതിച്ചില്ലത്രേ! പൊലീസ് വന്നതിനാൽ ആയിരങ്ങളുടെ ബഡ്ജറ്റ് അധികരിച്ച് ലക്ഷങ്ങളായെന്നും കേൾക്കുന്നു.

No comments:

Post a Comment