Sunday, May 3, 2020

കത്തോലിക്കാ സഭയുടെ അടിത്തറ ഇളകിത്തുടങ്ങി. അഭിവന്ദ്യ മുരിക്കൻ പിതാവും പുറത്തേയ്ക്ക്. സ്വയം സ്ഥാനത്യാഗം ചെയ്യുന്ന രണ്ടാമത്തെ മെത്രാനാണ് മുരിക്കൻ പിതാവ്

കത്തോലിക്കാ സഭയുടെ അടിത്തറ ഇളകിത്തുടങ്ങി. അഭിവന്ദ്യ മുരിക്കൻ പിതാവും പുറത്തേയ്ക്ക്. സ്വയം സ്ഥാനത്യാഗം ചെയ്യുന്ന രണ്ടാമത്തെ മെത്രാനാണ് മുരിക്കൻ പിതാവ്.
യേശുവിനെ തേടുന്ന വിശ്വാസികളും പുരോഹിതരും കത്തോലിക്കാ സഭയുടെ മാറ്റത്തിനായി പുറംതോടു പൊട്ടിച്ച് പുറത്തേയ്ക്ക് പ്രവഹിക്കുകയാണ്.  തന്റെ ലാളിത്യമാർന്ന ജീവിതവും പ്രവൃത്തികളും തുറന്നുവച്ച് യേശുവിനു സാക്ഷ്യം വഹിച്ചിരുന്ന പാലാരുപതാ സഹായമെത്രാൻ ജേക്കബ് മുരിക്കൻ തുറന്നു പറഞ്ഞ് സ്ഥാനം രാജിവയ്ക്കുകയാണ്. സഭയിലെ പുരോഹിതരുടേയും മെത്രാന്മാരുടേയും ആഡംബരജീവിതവും ധൂർത്തും അവിഹിതബന്ധങ്ങളും കണ്ടുമടുത്ത് സഹിക്കവയ്യാതെ അദ്ദേഹം രാജിവയ്ക്കുകയാണ്. ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലെ കൂടപ്പുഴ അച്ചന്റെ ആശ്രമത്തിലെ അന്തേവാസിയായി യേശുവിന്റെ പക്ഷം ചേർന്ന് സന്യാസജീവിതം നയിക്കുവാൻ അഭിവന്ദ്യ പിതാവ് തീരുമാനിച്ചിക്കുകയാണെന്നറിയുന്നു. തന്റെ കിഡ്‌നി ഒരു യുവാവിന് ദാനംനൽകി. പാല ചേർപ്പുങ്കൽ 500 കോടിയുടെ മുതൽ മുടക്കിൽ പാലാ രൂപത പണിയുന്ന പഞ്ച നക്ഷത്ര ആശുപത്രി ഉപേക്ഷിച്ച്, സഭ പാവങ്ങളുടെ പക്ഷം ചേർന്ന് നിൽക്കണമെന്ന് ഉറച്ചനിലപാടെടുത്തു. പിതാവിന്റെ ജീവിത യാത്രയിൽ ഇത്തരം ഒരായിരം സംഭവങ്ങൾ. ഒരു ജോഡി വള്ളിച്ചെരിപ്പും നിറപുഞ്ചിരിയും സ്‌നേഹവും കരുണയും കൈമുതലുള്ള പുരോഹിതൻ. സഭയിൽ ഭൗതിക വാദികൾ ആത്മീയ വാദികളെ പീഡിപ്പിക്കുകയും കൊല്ലുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നു. ഭൗതികവാദികളുടെ പലതരം പീഡനങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹം അവരുടെ കണ്ണിലെ കരടാണ്.   അദ്ദേഹത്തിന്റെ തീരുമാനം സഭക്ക് നാണക്കേടുണ്ടാക്കുമെന്ന് ഭയന്ന്  ഒരു വർഷം കൂടി തൽസ്ഥാനത്ത് തുടരണമെന്ന് സിനഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം സ്വീകരിക്കുമോയെന്നറിയില്ല.
 സഭാനവീകരണ പ്രവർത്തകരുടെ വാക്കുകൾ ശരിയാണെന്ന് ഈ സംഭവം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. സഭയിൽ മാറ്റങ്ങളുണ്ടാകുന്നില്ലങ്കിൽ വരുന്ന 10 വർഷത്തിനുള്ളിൽ ഇവിടുത്തെ കത്തോലിക്കാ സഭയുടെ ഗതിയും  വിദേശക്രിസ്ത്യൻ രാജ്യങ്ങളിലേപോലെ തകർന്ന്, ചരിത്രമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 
കാരുണ്യത്തിന്റെ പ്രതീകമായ അഭിവന്ദ്യ ജേക്കബ് മുരിക്കൻ പിതാവിന് ഓപ്പൺ ചർച്ചു മുവ്‌മെന്റിന്റെ യാത്രാമംഗളങ്ങൾ.


Monday, April 27, 2020

കൊറോണക്ക് ശരിയായ മരുന്ന് കണ്ടെത്തുന്നതിന് കേരളത്തിന് വലിയ പങ്കുവഹിക്കുവാനുണ്ട്.


 ലോകത്തെ കീഴടക്കുന്ന ഈ വൈറസിനെ നേരിടുവാൻ ശരിയായ വാക്‌സിൻ കണ്ടെത്തുക എന്നതുമാത്രമാണ് ഏക പോംവഴി . ലോക്ഡൗൺ ഒരു താൽക്കാലിക പരിഹാരം മാത്രമാണ്.  

       നമ്മുടെ മഞ്ഞളും വേപ്പും ഉൾപ്പെടെ ആയിരക്കണക്കിന് ആയൂർവേദ, പച്ചമുരുന്നുകളുടെ  ഒരു കൂമ്പാരംതന്നെ നമ്മുടെ സഹ്യപർവത നിരകളിലുണ്ട്. എല്ലാ രോഗത്തിനുമുള്ള മരുന്ന് നമ്മുടെ പ്രകൃതിയിൽത്തന്നെയുണ്ട്  . ഇതുകൂടാതെ പുതിയ വാക്‌സിൻ കണ്ടെത്തുന്നതിനു ശേഷിയും ഇഛാശക്തിയുമുള്ള ധാരാളം മലയാളി ശാസ്ത്രജ്ഞരും ഒരു ജനാധിപത്യസർക്കാരും നമുക്ക് കൈമുതാലായുണ്ട്. ഇതിനുള്ള പരിശ്രമം ഉടൻ ആരംഭിക്കണം.

  അനാവശ്യ വിവാദങ്ങളിൽ നിന്നും ആദരണീയരായ പ്രതിപക്ഷ പാർട്ടി നേതാക്കൾ വിട്ടുനിൽക്കണം. ഇപ്പോഴത്തെ അനാവശ്യ വിവാദങ്ങൾ ജനങ്ങൾക്കിടയിൽ നിങ്ങളുടെ സൽകീർത്തിക്ക് കളങ്കമുണ്ടാക്കുന്നതിനേ ഇടയാകു.
കോവിഡ് 19-നെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം. കോട്ടയത്തെ ഒരു കോറോണ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ് ഓടിയെത്താനെടുത്ത 3 മണിക്കൂർ സമയവും, ഡേററ കളക്ഷനുമൊന്നുമല്ല നമ്മുടെ മുന്നിലെ പ്രധാന വിഷയം .അതു കോവിഡ് 19 മാത്രമാണ്. 

 കോവിഡിനെ നേരിടുന്നതിൽ കേരളാസർക്കാർ വലിയ വിജയമാണ്  കൈവരിച്ചിരിക്കുന്നത്. നമ്മൾ ലോകത്തിനു തന്നെ മാതൃകയും നേതൃത്വവുമാണ്. ഇക്കാര്യത്തിൽ വൻകിട ലോകരാജ്യങ്ങൾ പോലും കേരളത്തെ ഉററുനോക്കുകയാണ്.  കൊറോണ പ്രതിരോധത്തിന് സർക്കാരിനോട് തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്ന പ്രതിപക്ഷത്തിനും ഇത് അഭിമാനനേട്ടം തന്നെയാണ്.
                 നിലവാരം കുറഞ്ഞ വിഷയങ്ങൾ ഉയർന്നു വന്നാൽ രാപകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ ശൈലജ ടീച്ചറുടേയും മുഖ്യമന്ത്രിയുടേയും ആരോഗ്യപ്രവർത്തകരുടേയും പോലീസ് ഉദ്ദോഗസ്ഥരുടേയും മററു പൊതുപ്രവർത്തകരുടേയുമെല്ലാം ആത്മവിര്യം തകരാനിടയാകും, അത് നമുക്കാർക്കും ഗുണകരമല്ല. കൂടാതെ വൻ ദുരന്തത്തിനും ഇതു കാരണമാകും. ഈ സമയം കൊറോണക്കെതിരായുള്ള യുദ്ധത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും ആരോഗ്യപ്രവർത്തകരുടേയും കരങ്ങൾക്ക് ശക്തിപകരുന്ന പ്രവൃത്തികൾ മാത്രം  ചെയ്തുകൊണ്ട്  കൊറോണയെ നമ്മക്ക് ഒറ്റക്കെട്ടായി അതിജീവിക്കാം . നമ്മൾ അതിജീവിക്കും തീർച്ച.

റെജി ഞള്ളാനി .കട്ടപ്പന.
 സാമൂഹികപ്രവർത്തകൻ. 9447105070. .